പശുക്കളെ അപമാനിക്കുന്നവരുടെയും കൊല്ലുന്നവരുടെയും കൈകാലുകള്‍ തല്ലിയൊടിക്കുമെന്ന് യുപി ബിജെപി എംഎല്‍എ

പശുക്കളെ കൊല്ലുന്നവരുടെയും അപമാനിക്കുന്നവരുടെയും കൈകാലുകള് തല്ലിയൊടിക്കുമെന്ന് ഉത്തര്പ്രദേശ് എംഎല്എ. മുസാഫര്നഗര് കലാപത്തില് ആരോപണ വിധേയനാകുകയും അറസ്റ്റിലാകുകയും ചെയ്ത വിക്രം സൈനിയാണ് ഭീഷണിയുമായി രംഗത്തെത്തിയത്. വന്ദേമാതരം പറയാന് തയ്യാറാകാത്തവരെയും ദേശീയതയടങ്ങിയ മുദ്രാവാക്യങ്ങള് വിളിക്കുന്നതില് അഭിമാനം കൊള്ളാത്തവരെയും ഈ വിധത്തില് ശിക്ഷിക്കുമെന്നാണ് ഭീഷണി.
 | 

പശുക്കളെ അപമാനിക്കുന്നവരുടെയും കൊല്ലുന്നവരുടെയും കൈകാലുകള്‍ തല്ലിയൊടിക്കുമെന്ന് യുപി ബിജെപി എംഎല്‍എ

ന്യൂഡല്‍ഹി: പശുക്കളെ കൊല്ലുന്നവരുടെയും അപമാനിക്കുന്നവരുടെയും കൈകാലുകള്‍ തല്ലിയൊടിക്കുമെന്ന് ഉത്തര്‍പ്രദേശ് എംഎല്‍എ. മുസാഫര്‍നഗര്‍ കലാപത്തില്‍ ആരോപണ വിധേയനാകുകയും അറസ്റ്റിലാകുകയും ചെയ്ത വിക്രം സൈനിയാണ് ഭീഷണിയുമായി രംഗത്തെത്തിയത്. വന്ദേമാതരം പറയാന്‍ തയ്യാറാകാത്തവരെയും ദേശീയതയടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതില്‍ അഭിമാനം കൊള്ളാത്തവരെയും ഈ വിധത്തില്‍ ശിക്ഷിക്കുമെന്നാണ് ഭീഷണി.

ഗോരക്ഷയ്ക്കായി യുവാക്കളുടെ ഒരു സംഘത്തെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്നും പാകിസ്താനുമായും ചൈനയുമായും യുദ്ധമുണ്ടായാല്‍ പ്രതിഫലം കൂടാതെ അതിര്‍ത്തിയിലെത്തി യുദ്ധത്തില്‍ പങ്കെടുക്കാന്‍ തയ്യാറായി നില്‍ക്കുന്നവരാണ് അവരെന്നും സൈനി അവകാശപ്പെട്ടു. മുസാഫര്‍ നഗര്‍ കലാപത്തോടനുബന്ധിച്ച് വര്‍ഗ്ഗീയ പ്രസംഗം നടത്തിയതിനാണ് സൈനിക്കെതിരെ കേസെടുത്തത്.

സൈനിയുടെ വിദ്വേഷ പ്രസംഗത്തിന് അണികള്‍ കയ്യടിച്ചെങ്കിലും വേദിയിലുണ്ടായിരുന്ന നേതാക്കള്‍ ഈ പരാമര്‍ശങ്ങള്‍ തടയാന്‍ ശ്രമിച്ചതായും വിവരമുണ്ട്.