മോദിക്കും യോഗിക്കും എതിരെ സംസാരിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്ന് ബിജെപി നേതാവ്

നരേന്ദ്ര മോദിക്കും യോഗി ആദിത്യനാഥിനും എതിരെ സംസാരിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്ന് ബിജെപി നേതാവ് രഘുരാജ് സിംഗ്.
 | 
മോദിക്കും യോഗിക്കും എതിരെ സംസാരിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്ന് ബിജെപി നേതാവ്

നരേന്ദ്ര മോദിക്കും യോഗി ആദിത്യനാഥിനും എതിരെ സംസാരിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്ന് ബിജെപി മന്ത്രി രഘുരാജ് സിംഗ്. ഉത്തര്‍പ്രദേശിലെ ബിജെപി മന്ത്രിയാണ് ഇയാള്‍. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നത് ഒരു ശതമാനം ആളുകള്‍ മാത്രമാണ്. അവര്‍ നമ്മുടെ നികുതിപ്പണം ഉപയോഗിച്ച് നമ്മുടെ നേതാക്കള്‍ക്ക് മുര്‍ദ്ദാബാദ് വിളിക്കുകയാണെന്ന് രഘുരാജ് സിങ് പറഞ്ഞു.

”പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരേ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നവരെ ഞാന്‍ ജീവനോടെ കുഴിച്ചുമൂടും. ഒരു ശതമാനം ആളുകള്‍ മാത്രമാണ് പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നത്. അവര്‍ ഇന്ത്യയില്‍ താമസിച്ച്, നമ്മുടെ നികുതിപ്പണം ഉപയോഗിച്ച്, നമ്മുടെ നേതാക്കള്‍ക്കെതിരേ മൂര്‍ദ്ദാബാദ് വിളിക്കുകയാണ്. ഈ രാജ്യം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ മുഴക്കുന്ന മുദ്രാവാക്യങ്ങള്‍ അംഗീകരിക്കാനാകില്ല” എന്നാണ് രഘുരാജിന്റെ വാക്കുകള്‍.

നെഹ്‌റുവിന്റെ ജാതി ഏതാണെന്ന ചോദ്യവും ഇയാള്‍ ഉന്നയിച്ചു. രാജ്യമൊട്ടാകെ പ്രതിഷേധം നടത്തുന്ന സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും രഘുരാജ് രംഗത്തെത്തി. അതേസമയം രഘുരാജ് സിങ്ങിന്റെ അഭിപ്രായം വ്യക്തിപരമാണെന്നാണ് ബിജെപി പ്രതികരിച്ചത്.