കണ്‍മുന്നില്‍ അച്ഛനമ്മമാരെ കൊലപ്പെടുത്തിയ 2 താലിബാന്‍ ഭീകരരെ അഫ്ഗാന്‍ പെണ്‍കുട്ടി വെടിവെച്ചു കൊന്നു

മാതാപിതാക്കളെ കണ്മുന്നിലിട്ട് കൊലപ്പെടുത്തിയ താലിബാന് ഭീകരരെ അഫ്ഗാന് പെണ്കുട്ടി വെടിവെച്ച് കൊന്നു.
 | 
കണ്‍മുന്നില്‍ അച്ഛനമ്മമാരെ കൊലപ്പെടുത്തിയ 2 താലിബാന്‍ ഭീകരരെ അഫ്ഗാന്‍ പെണ്‍കുട്ടി വെടിവെച്ചു കൊന്നു

കാബൂള്‍: മാതാപിതാക്കളെ കണ്‍മുന്നിലിട്ട് കൊലപ്പെടുത്തിയ താലിബാന്‍ ഭീകരരെ അഫ്ഗാന്‍ പെണ്‍കുട്ടി വെടിവെച്ച് കൊന്നു. തീവ്രവാദികളുടെ സംഘത്തിലെ നിരവധി പേര്‍ക്ക് പെണ്‍കുട്ടിയുടെ വെടിയേല്‍ക്കുകയും ചെയ്തുവെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രിവ എന്ന ഗ്രാമത്തില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവമുണ്ടായത്. ഖമര്‍ ഗുല്‍ എന്ന പെണ്‍കുട്ടിയാണ് ധീരമായി തീവ്രവാദികളെ നേരിട്ടത്. ഖമറിന് 14നും 16നുമിടയിലാണ് പ്രായം.

ഗ്രാമത്തലവനായിരുന്നു ഖമറിന്റെ പിതാവ്. ഇദ്ദേഹത്തെ തേടിയാണ് താലിബാന്‍ തീവ്രവാദികള്‍ ഇവരുട വീട്ടിലെത്തിയതെന്ന് പ്രദേശത്തെ പോലീസ് മേധാവിയായ ഹബീബുര്‍റഹ്മാന്‍ മാലിക്‌സാദ പറഞ്ഞു. എതിര്‍ത്തു നില്‍ക്കാന്‍ ശ്രമിച്ച അമ്മയെയും അച്ഛനെയും തീവ്രവാദികള്‍ കൊലപ്പെടുത്തുകയായിരുന്നു. ഈ സമയത്ത് ഖമര്‍ വീട്ടിലുണ്ടായിരുന്ന എകെ 47 തോക്കുമായി പുറത്തു വരികയും മാതാപിതാക്കളെ കൊലപ്പെടുത്തിയ രണ്ട് തീവ്രവാദികളെ വെടിവെച്ച് കൊല്ലുകയും ചെയ്തു.

ഒപ്പമുണ്ടായിരുന്ന മറ്റു തീവ്രവാദികള്‍ക്ക് പെണ്‍കുട്ടിയുടെ ആക്രമണത്തില്‍ പരിക്കേറ്റുവെന്നും മാലിക്‌സാദ എഎഫ്പിയോട് പറഞ്ഞു. വീണ്ടും ആക്രമണത്തിനെത്തിയ ഭീകരന്‍മാരെ ഗ്രാമവാസികള്‍ ചെറുത്ത് തോല്‍പിച്ചുവെന്നും പോലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഖമര്‍ ഗുലിനെയും ഇളയ സഹോദരനെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.