എത്യോപ്യന്‍ എയര്‍ലൈന്‍സ് അപകടം; വിമാനത്തിലുണ്ടായിരുന്ന 157 പേരും കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരണം

തകര്ന്നുവീണ എത്യോപ്യന് എയര്ലൈന്സ് വിമാനത്തിലെ യാത്രക്കാര് എല്ലാവരും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. അഡിസ് അബാബയില് നിന്ന് നയ്റോബിയിലേക്ക് തിരിച്ച വിമാനത്തില് 149 യാത്രക്കാരും 8 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇന്ത്യന് സമയം രാവിലെ 8.44നു ശേഷമാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്.
 | 
എത്യോപ്യന്‍ എയര്‍ലൈന്‍സ് അപകടം; വിമാനത്തിലുണ്ടായിരുന്ന 157 പേരും കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരണം

ആഡിഡ് അബാബ: തകര്‍ന്നുവീണ എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാര്‍ എല്ലാവരും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. അഡിസ് അബാബയില്‍ നിന്ന് നയ്റോബിയിലേക്ക് തിരിച്ച വിമാനത്തില്‍ 149 യാത്രക്കാരും 8 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇന്ത്യന്‍ സമയം രാവിലെ 8.44നു ശേഷമാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്.

വിമാനം തകര്‍ന്നുവീണതായി എത്യേപ്യന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി പ്രധാനമന്ത്രി അബി അഹമ്മദ് ട്വിറ്റ് ചെയ്തു. ആഡിസ് അബാബയ്ക്ക് സമീപം ബിഷോഫ്തു എന്ന സ്ഥലത്താണ് വിമാനം തകര്‍ന്നുവീണിരിക്കുന്നത്.

അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് എത്യോപ്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്താലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുകയുള്ളു. 2010ല്‍ എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ മറ്റൊരു വിമാനം തകര്‍ന്നു വീണ് 90 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.