എച്ച്‌ഐവിയില്‍ നിന്ന് മുക്തി നേടി ലണ്ടന്‍ സ്വദേശി; വൈറസ് മുക്തനാകുന്ന ലോകത്തെ രണ്ടാമത്തെയാള്‍!

എച്ച്ഐവി മുക്തി നേടിയ ലോകത്തെ രണ്ടാമനായി ലണ്ടന് സ്വദേശി. റോയിട്ടേഴ്സാണ് ഇത് റിപ്പോര്ട്ട് ചെയ്യുന്നത്. ഒരിക്കല് ബാധിച്ചാല് പിന്നെ ചികിത്സിച്ചു ഭേദമാക്കാന് കഴിയാത്ത അണുബാധയാണ് എയിഡ്സ് രോഗാണുവായ എച്ച്ഐവി. മജ്ജ മാറ്റിവെക്കലിലൂടെയാണ് എച്ച്ഐവി പൊസിറ്റീവായ ആള് രോഗമുക്തി നേടിയതെന്നാണ് റിപ്പോര്ട്ട്.
 | 
എച്ച്‌ഐവിയില്‍ നിന്ന് മുക്തി നേടി ലണ്ടന്‍ സ്വദേശി; വൈറസ് മുക്തനാകുന്ന ലോകത്തെ രണ്ടാമത്തെയാള്‍!

ലണ്ടന്‍: എച്ച്‌ഐവി മുക്തി നേടിയ ലോകത്തെ രണ്ടാമനായി ലണ്ടന്‍ സ്വദേശി. റോയിട്ടേഴ്‌സാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരിക്കല്‍ ബാധിച്ചാല്‍ പിന്നെ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത അണുബാധയാണ് എയിഡ്‌സ് രോഗാണുവായ എച്ച്‌ഐവി. മജ്ജ മാറ്റിവെക്കലിലൂടെയാണ് എച്ച്‌ഐവി പൊസിറ്റീവായ ആള്‍ രോഗമുക്തി നേടിയതെന്നാണ് റിപ്പോര്‍ട്ട്.

എച്ച്‌ഐവി ബാധയില്‍ നിന്ന് മുക്തി നേടുന്ന ലോകത്തെ രണ്ടാമത്തെ വ്യക്തിയാണ് ഇത്. അമേരിക്കക്കാരനായ തിമോത്തി ബ്രൗണ്‍ ആണ് എച്ച്‌ഐവിയില്‍ നിന്ന് മുക്തനായ ആദ്യ വ്യക്തി. 2007ല്‍ ജര്‍മനിയില്‍ വെച്ച് നടത്തിയ ചികിത്സയിലാണ് തിമോത്തി ബ്രൗണ്‍ രോഗമുക്തി നേടിയത്. ബെര്‍ലിന്‍ പേഷ്യന്റ് എന്ന പേരിലായിരുന്നു ഇയാള്‍ അറിയപ്പെട്ടിരുന്നത്.

ലണ്ടന്‍ സ്വദേശിയായ രോഗിയില്‍ നടത്തിയത് സ്‌റ്റെം സെല്‍ ചികിത്സയായിരുന്നു. അപൂര്‍വ്വ ജനിതക മാറ്റത്തിലൂടെ എച്ച്‌ഐവിയോട് പ്രതിരോധം ആര്‍ജ്ജിച്ച ദാതാവിന്റെ മജ്ജയുടെ വിത്തുകോശങ്ങളാണ് ഇയാളില്‍ ഉപയോഗിച്ചത്. വൈറസിനെതിരായുള്ള ചികിത്സകള്‍ തുടര്‍ന്ന് 18 മാസത്തിനു ശേഷം നടത്തിയ പരിശോധനയില്‍ ഈ രോഗിയില്‍ എച്ച്‌ഐവി ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ലെന്ന് ചികിത്സക്ക് നേതൃത്വം നല്‍കിയ യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ പ്രൊഫസറും എച്ച്‌ഐവി വിദഗ്ദ്ധനുമായ ഡോ.രവീന്ദ്ര ഗുപ്ത പറഞ്ഞു.

ഇപ്പോഴും രോഗിക്ക് മരുന്നുകള്‍ തുടരുകയാണ്. അതിനാല്‍ത്തന്നെ പൂര്‍ണ്ണ രോഗമുക്തനായെന്ന പ്രഖ്യാപനം ഔദ്യോഗികമായി നടത്തിയിട്ടില്ല. 2003ല്‍ എച്ച്‌ഐവി ബാധിതനായ ഈ രോഗിക്ക് 2012ല്‍ രക്താര്‍ബുദവും സ്ഥിരീകരിച്ചിരുന്നു.