സാഹിത്യത്തിനുള്ള നൊബേല്‍ ബെലാറസ് എഴുത്തുകാരി സ്വെറ്റ്‌ലാന അലക്‌സിയേവിച്ചിന്

ബെലാറസ് എഴുത്തുകാരി സ്വെറ്റ്ലാന അലക്സിയേവിച്ചിന് ഈ വര്ഷത്തെ സാഹിത്യത്തിനുള്ള നൊബേല് പുരസ്കാരം. ഇപ്പോഴത്തെ കാലത്തിന്റെ പീഢാനുഭവങ്ങളുടെയും നിര്ഭയത്വത്തിന്റെയും ലിഖിത രേഖയാണ് സ്വെറ്റ്ലാനയുടെ ബഹുസ്വരമായ രചനാ ശൈലിയെന്നാണ് നൊബേല് പുരസ്കാര സമിതിയുട വിലയിരുത്തല്.
 | 

സാഹിത്യത്തിനുള്ള നൊബേല്‍ ബെലാറസ് എഴുത്തുകാരി സ്വെറ്റ്‌ലാന അലക്‌സിയേവിച്ചിന്

സ്റ്റോക്‌ഹോം: ബെലാറസ് എഴുത്തുകാരി സ്വെറ്റ്‌ലാന അലക്‌സിയേവിച്ചിന് ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം. ഇപ്പോഴത്തെ കാലത്തിന്റെ പീഢാനുഭവങ്ങളുടെയും നിര്‍ഭയത്വത്തിന്റെയും ലിഖിത രേഖയാണ് സ്വെറ്റ്‌ലാനയുടെ ബഹുസ്വരമായ രചനാ ശൈലിയെന്നാണ് നൊബേല്‍ പുരസ്‌കാര സമിതിയുട വിലയിരുത്തല്‍.

പത്രപ്രവര്‍ത്തക, പക്ഷി നിരീക്ഷക, എഴുത്തുകാരി എന്നീ നിലകളില്‍ പ്രശസ്തയാണ് സ്വെറ്റ്‌ലാന. യുക്രെയിനിലെ സ്റ്റാനിസ്ലാവിലാണ് സ്വെറ്റ്‌ലാനയുടെ ജനനം. 1948ല്‍ യുക്രെയിന്‍കാരനായ മാതാവിന്റെയും ബെലാറസുകാരനായ പിതാവിന്റെയും മകളായാണ് ജനിച്ചത്.
ബെലാറസില്‍ വളര്‍ന്ന അവര്‍ പത്രപ്രവര്‍ത്തകയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

ഇതു വരെ സാഹിത്യ നൊബേല്‍ ലഭിച്ച 112 പേരില്‍ പതിനാലാമത്തെ സ്ത്രീ എഴുത്തുകാരിയാണ് സ്വെറ്റ്‌ലാന. 2013ല്‍ കനേഡിയന്‍ നൊബേല്‍ ലഭിച്ച ആലിസ് മണ്‍റോ ആയിരുന്നു ഇതിനു മുമ്പ് പുരസ്‌കാരം നേടിയ വനിത. ഫ്രഞ്ച് നോവലിസ്റ്റ് പാട്രിക് മദിയാനോയാണ് കഴിഞ്ഞ വര്‍ഷം സാഹിത്യ നൊബേല്‍ കരസ്ഥമാക്കിയത്.