പാക് പോര്‍വിമാനം എഫ്-16 തകര്‍ത്തെന്ന ഇന്ത്യയുടെ വാദം തെറ്റെന്ന് അമേരിക്ക

അതിര്ത്തി കടന്നുള്ള ആക്രമണങ്ങള്ക്ക് എഫ്-16 വിമാനങ്ങള് ഉപയോഗിക്കരുതെന്നാണ് അമേരിക്കയും പാകിസ്ഥാനും തമ്മിലുള്ള കരാര്.
 | 
പാക് പോര്‍വിമാനം എഫ്-16 തകര്‍ത്തെന്ന ഇന്ത്യയുടെ വാദം തെറ്റെന്ന് അമേരിക്ക

വാഷിങ്ടണ്‍: വ്യോമാതിര്‍ത്തി ലംഘിച്ച് ആക്രമണം നടത്താന്‍ ശ്രമിച്ച പാകിസ്ഥാന്‍ എഫ്-16 വിമാനം തകര്‍ത്തുവെന്ന ഇന്ത്യയുടെ അവകാശവാദത്തെ തള്ളി അമേരിക്ക. യു.എസ് വിദേശ നയതന്ത്ര മാഗസിനാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. എഫ്-16 വിമാനങ്ങള്‍ നിര്‍മ്മിച്ചത് അമേരിക്കയാണ്. തങ്ങള്‍ നല്‍കിയ എഫ്-16 വിമാനങ്ങളില്‍ ഒരെണ്ണം പോലും പാകിസ്ഥാന് നഷ്ടമായിട്ടില്ലെന്ന് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാലക്കോട്ടിലെ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദ ഗ്രൂപ്പിന്റെ താവളം ഇന്ത്യ ആക്രമിച്ചതിന് പിന്നാലെയാണ് പാകിസ്ഥാന്‍ പോര്‍വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചെത്തിയത്.

പാക് പോര്‍വിമാനം എഫ്-16 തകര്‍ത്തെന്ന ഇന്ത്യയുടെ വാദം തെറ്റെന്ന് അമേരിക്ക

എട്ട് എഫ്-16 പോര്‍വിമാനങ്ങള്‍, നാല് ജെഎഫ്-17, നാല് മിറാഷ്-5 എന്നീ പാക് പോര്‍വിമാനങ്ങളാണ് ഇന്ത്യന്‍ അതിര്‍ത്തിയിലെത്തിയത്. ഇതില്‍ 3 എഫ്-16 പോര്‍വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ച് ഇന്ത്യയിലേക്ക് കടന്നു. ഇവ രജൗരി ജില്ലയില്‍ നാലിടത്ത് ബോംബിടുകയും ചെയ്തു. നിമിഷങ്ങള്‍ക്കകം ഇന്ത്യയുടെ മിഗ് 21 ബൈസണ്‍ വിമാനങ്ങള്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇവ പിന്തിരിഞ്ഞു. ഇവയെ പിന്തുടര്‍ന്ന് മിഗ് ഫൈറ്റര്‍ ജെറ്റ് ഒരു എഫ്-16 വിമാനം തകര്‍ത്തുവെന്നും ഇന്ത്യ അവകാശപ്പെട്ടിരുന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങളും ഇന്ത്യ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇന്ത്യയുടെ അവകാശവാദം പൂര്‍ണമായും തള്ളുന്നതാണ് പുതിയ റിപ്പോര്‍ട്ട്.

പാക് പോര്‍വിമാനം എഫ്-16 തകര്‍ത്തെന്ന ഇന്ത്യയുടെ വാദം തെറ്റെന്ന് അമേരിക്ക

അമേരിക്കന്‍ നിര്‍മ്മിത പാക് യുദ്ധവിമാനങ്ങളാണ് എഫ്-16. പാക് വ്യോമസേനയുടെ ഏറ്റവും കരുത്തരായ വിമാനങ്ങള്‍ കൂടിയാണിത്. എന്നാല്‍ പാകിസ്ഥാന്റെ കൈവശമുള്ള എഫ്-16 സാങ്കേതികപരമായി അപ്‌ഡേറ്റഡ് അല്ലെന്ന് മറ്റൊരു വാദം നിലനില്‍ക്കുന്നുണ്ട്. എഫ് -16 യുദ്ധത്തിന് ഉപയോഗിച്ചെന്ന കാര്യം പാകിസ്ഥാന്‍ നിഷേധിച്ചിരുന്നു. പോര്‍ വിമാനങ്ങളൊന്നും ഇന്ത്യ തകര്‍ത്തിട്ടില്ലെന്നും പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്ക് എഫ്-16 വിമാനങ്ങള്‍ ഉപയോഗിക്കരുതെന്നാണ് അമേരിക്കയും പാകിസ്ഥാനും തമ്മിലുള്ള കരാര്‍.

ഈ കരാറിന്റെ ലംഘനം നടന്നോയെന്നപരിശോധിച്ചിരുന്നു. പാകിസ്ഥാന്‍ വാദങ്ങള്‍ ശരിയാണെന്ന് ഇതില്‍ വ്യക്തമായതായി മാഗസിന്‍ റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് അമേരിക്ക ഔദ്യോഗികമായി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.