പാകിസ്ഥാന്‍ ചൈനയില്‍ നിന്ന് എട്ട് മുങ്ങിക്കപ്പലുകള്‍ വാങ്ങാനൊരുങ്ങുന്നു

ചൈനയില് നിന്ന് എട്ട് മുങ്ങിക്കപ്പലുകള് വാങ്ങാന് പാകിസ്ഥാന് തയ്യാറെടുക്കുന്നു. പാകിസ്ഥാന് നാവികസേനയ്ക്ക് വലിയ ഊര്ജ്ജം നല്കുന്ന ഈ ഇടപാട് സംബന്ധിച്ചുള്ള വാര്ത്തകള് പാകിസ്ഥാനി മാധ്യമങ്ങള് പുറത്തു വിട്ടു. പാകിസ്ഥാന് ധനകാര്യ മന്ത്രി ഇസ്ഹാക്ക് ദാറും ചൈനയുടെ ഉടമസ്ഥതയിലുള്ള കപ്പല് നിര്മാണ കമ്പനിയായ ഷിപ്പ് ബില്ഡിംഗ് ആന്ഡ് ഓഫ്ഷോര് ഇന്റര്നാഷണല് കമ്പനി ലിമിറ്റഡ് പ്രസിഡന്റ് സു സിക്വിനും തമ്മില് നടന്ന ചര്ച്ചയില് ഇക്കാര്യത്തില് കരാറായതായാണ് റിപ്പോര്ട്ട്.
 | 

പാകിസ്ഥാന്‍ ചൈനയില്‍ നിന്ന് എട്ട് മുങ്ങിക്കപ്പലുകള്‍ വാങ്ങാനൊരുങ്ങുന്നു

ഇസ്ലാമാബാദ്: ചൈനയില്‍ നിന്ന് എട്ട് മുങ്ങിക്കപ്പലുകള്‍ വാങ്ങാന്‍ പാകിസ്ഥാന്‍ തയ്യാറെടുക്കുന്നു. പാകിസ്ഥാന്‍ നാവികസേനയ്ക്ക് വലിയ ഊര്‍ജ്ജം നല്‍കുന്ന ഈ ഇടപാട് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പാകിസ്ഥാനി മാധ്യമങ്ങള്‍ പുറത്തു വിട്ടു. പാകിസ്ഥാന്‍ ധനകാര്യ മന്ത്രി ഇസ്ഹാക്ക് ദാറും ചൈനയുടെ ഉടമസ്ഥതയിലുള്ള കപ്പല്‍ നിര്‍മാണ കമ്പനിയായ ഷിപ്പ് ബില്‍ഡിംഗ് ആന്‍ഡ് ഓഫ്‌ഷോര്‍ ഇന്റര്‍നാഷണല്‍ കമ്പനി ലിമിറ്റഡ് പ്രസിഡന്റ് സു സിക്വിനും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ കരാറായതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ബീജിംഗില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അന്തിമ പരിശോധനകള്‍ക്കു ശേഷം ഔദ്യോഗിക കരാറില്‍ ഒപ്പിട്ടതിനുശേഷമേ ഇടപാട് നിലവില്‍ വരൂ എന്നാണ് പാകിസ്ഥാന്‍ ധനകാര്യ മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നാലു തവണകളായി പാകിസ്ഥാന്‍ ചൈനക്ക് പണ നല്‍കും. വരുന്ന വര്‍ഷങ്ങളില്‍ മുങ്ങിക്കപ്പലുകള്‍ ചൈന കൈമാറുമെന്നാണ് വിവരം. പാകിസ്ഥാനും ചൈനയും നാവിക സേനകളുടെ സഹകരണത്തിന് ധാരണയായതായും പ്രസ്താവന പറയുന്നു.

ഏപ്രിലില്‍ ചൈനയുടെ പ്രസിഡന്റ് സി ജിന്‍പിംഗ് പാകിസ്ഥാന്‍ സന്ദര്‍ശനം നടത്തിയതു മുതല്‍ മുങ്ങിക്കപ്പല്‍ ഇടപാട് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നു. നാല് ബില്യണ്‍ ഡോളരിനും അഞ്ച് മില്യണ്‍ ഡോളറിനുമിടയിലുള്ള ഇടപാടാണ് ഇതെന്നാണ് വാര്‍ത്തകള്‍.