ലോകത്തെ ആദ്യ ശിരസ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ഇറ്റാലിയന്‍ ഡോക്ടര്‍ ഒരുങ്ങുന്നു

ശാസ്ത്രമെന്നോ കല്പനാ സൃഷ്ടിയെന്നോ വിളിക്കാന് ആവുമോ എന്നാണ് ഇറ്റാലിയന് ഡോക്ടറുടെ അവകാശവാദത്തെപ്പറ്റി ശാസ്ത്രലോകത്തിന്റെ പ്രതികരണം. ലോകത്തെ ആദ്യ ശിരസ് മാറ്റിവയ്ക്കല് ശസ്ത്രക്രിയക്ക് തയാറെടുക്കുന്ന ഇറ്റലിക്കാരനായ ഡോക്ടര് സെര്ജിയോ കനാവെരോ പക്ഷേ ഇതിനൊന്നും ചെവി കൊടുക്കുന്നില്ല. കാരണം ഇത്തരം ഒരു ശസ്ത്രക്രിയക്ക് വേണ്ട രോഗി സ്വയം സന്നദ്ധത അറിയിച്ച് എത്തിയിരിക്കുന്നു. റഷ്യക്കാരനായ പ്രോഗ്രാം മാനേജരായ വലേറി സ്പിരിഡോനോവ് അദ്ദേഹത്തെ കണക്കറ്റു വിശ്വസിക്കുന്നു. കഴുത്തുറയ്ക്കാത്ത വെര്ഡിംഗ് ഹോഫ്മാന് രോഗമുള്ള മുപ്പത്തൊന്നുകാരനാണ് ശസ്ത്രക്രിയക്ക് വിധേയനകുന്നത്.
 | 

ലോകത്തെ ആദ്യ ശിരസ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ഇറ്റാലിയന്‍ ഡോക്ടര്‍ ഒരുങ്ങുന്നു

റോം: ശാസ്ത്രമെന്നോ കല്‍പനാ സൃഷ്ടിയെന്നോ വിളിക്കാന്‍ ആവുമോ എന്നാണ് ഇറ്റാലിയന്‍ ഡോക്ടറുടെ അവകാശവാദത്തെപ്പറ്റി ശാസ്ത്രലോകത്തിന്റെ പ്രതികരണം. ലോകത്തെ ആദ്യ ശിരസ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് തയാറെടുക്കുന്ന ഇറ്റലിക്കാരനായ ഡോക്ടര്‍ സെര്‍ജിയോ കനാവെരോ പക്ഷേ ഇതിനൊന്നും ചെവി കൊടുക്കുന്നില്ല. കാരണം ഇത്തരം ഒരു ശസ്ത്രക്രിയക്ക് വേണ്ട രോഗി സ്വയം സന്നദ്ധത അറിയിച്ച് എത്തിയിരിക്കുന്നു. റഷ്യക്കാരനായ പ്രോഗ്രാം മാനേജരായ വലേറി സ്പിരിഡോനോവ് അദ്ദേഹത്തെ കണക്കറ്റു വിശ്വസിക്കുന്നു. കഴുത്തുറയ്ക്കാത്ത വെര്‍ഡിംഗ് ഹോഫ്മാന്‍ രോഗമുള്ള മുപ്പത്തൊന്നുകാരനാണ് ശസ്ത്രക്രിയക്ക് വിധേയനകുന്നത്.

ശിരസ് മാറ്റല്‍ ശസ്ത്രക്രിയ നടക്കില്ലെന്ന് ശാസ്ത്രലോകം പ്രവചിക്കുമ്പോഴും അതിനുള്ള തയാറെടുപ്പുമായി ഡോ.സെര്‍ജിയോ മുന്നോട്ടുപോകുന്നു. 9 വയസുള്ളപ്പോള്‍ കോമിക് ബുക്കുകളോടു തോന്നിയ കമ്പമാണ് ശാസ്ത്രലോകം ഉറ്റുനോക്കുന്ന ശിരസ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ തന്നെ കൊണ്ടുവന്നെത്തിച്ചതെന്ന് സെര്‍ജിയോ പറയുന്നു.സ്പൈഡര്‍ മാന്റെ പീറ്റര്‍ പാര്‍ക്കറില്‍ നിന്ന് മാര്‍വല്‍ എന്ന കോമിക് ബുക്കിലെ ഭാവിയിലെ മരുന്നുകളുടെ പ്രവചനങ്ങള്‍ അദ്ദേഹത്തെ വേട്ടയാടി. മാര്‍വല്‍ ടീം അപ്പിന്റെ 51-ാമത്തെ വാല്യമാണ് എല്ലാം മാറ്റിമറിച്ചത്. സ്പൈഡര്‍മാനോടും അയണ്‍ മാനോടും ഡോ. സ്ട്രെയിഞ്ച് പറയുന്ന വാചകത്തില്‍ മനസുടക്കി.

നിരവധി ന്യൂറോലിങ്കേജുകള്‍ ശസ്ത്രക്രിയയിലൂടെ താന്‍ കൂട്ടിച്ചേര്‍ത്തെന്നും നെര്‍വ് എന്‍ഡിംഗുകള്‍ ചേര്‍ത്തെന്നും മുറിവുണങ്ങാനാരംഭിച്ചെന്നും മറ്റും ഡോ. സ്ട്രെയിഞ്ച് പറയുന്നത് ഡോ. സെര്‍ജിയോയെ സ്വാധീനിച്ചു. ഇത് സ്പൈനല്‍ കോഡ് ചേര്‍ക്കുന്നതിനെപറ്റിയുള്ള ആലോചനയില്‍ അദ്ദേഹത്തെ എത്തിച്ചു. മൂന്നു വര്‍ഷം മുമ്പാണ് താന്‍ ശിരസ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുമെന്ന് അദ്ദേഹം ലോകത്തെ അറിയിച്ചത്. രണ്ടു ഭാഗമുള്ള ശസ്ത്രക്രിയക്ക് പേര് ഹെവന്‍ എന്നും ജെമിനി എന്നുമാണ് പേര് നല്‍കിയിരിക്കുന്നത്. ഹെഡ് അനസ്റ്റോമോസിസി വെഞ്ച്വര്‍ എന്നും ജെമിനി എന്ന സ്പൈനല്‍ കോര്‍ഡ് ചേര്‍ക്കല്‍ ശസ്ത്രക്രിയയും.

എന്നാല്‍, ശാസ്ത്രലോകം ഒന്നാകെ സെര്‍ജിയോയുടെ ശസ്ത്രക്രിയയെ തള്ളിപ്പറയുന്നു. ശസ്ത്രക്രിയയുടെ ഗുരുതര സ്വഭാവം അവഗണിച്ച് പ്രസിദ്ധിക്കു വേണ്ടിയോ മറ്റാരും ചെയ്യാത്തത് ചെയ്യാന്‍ ശ്രമിച്ചെന്നു വരുത്താനോ വേണ്ടിയുള്ള ശ്രമമാണിതെന്നാണ് അവരുടെ പ്രതികരണം. എങ്കിലും സെര്‍ജിയോ പിന്‍മാറുന്നില്ല. 2015ല്‍ അമേരിക്കന്‍ അക്കാഡമി ഓഫ് ന്യൂറോളജിക്കല്‍ ആന്‍ഡ് ഓര്‍ത്തോപിഡീക് സര്‍ജന്‍സിന്റെ 39-ാം വാര്‍ഷിക സമ്മേളനത്തില്‍ അദ്ദേഹം തന്റെ ശസ്ത്രക്രിയ പുറത്തുവിട്ടിരുന്നു. 36 മണിക്കൂര്‍ നീളുന്ന ശസ്ത്രക്രിയയില്‍ 14 മില്യന്‍ പൗണ്ട് ചെലവും ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ടെക്നിഷ്യന്‍സ്, സൈക്കോളജിസ്റ്റുകള്‍, വെര്‍ച്വല്‍ റിയാലിറ്റി എന്‍ജിനീയര്‍മാര്‍ തുടങ്ങിയവരുള്‍പ്പെട്ട 150 അംഗ സംഘത്തിന്റെ പ്രവര്‍ത്തനവും അദ്ദേഹം വിശദീകരിച്ചിരുന്നു.