മക്ഡൊണാള്‍ഡ്സിന് മുന്നില്‍ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞ സ്ത്രീക്ക് 30,000 രൂപ പിഴ

ലിനെറ്റ് വില്ഡിഗ് എന്ന 34കാരിക്കാണ് ഇത്രയും വലിയ തുക പിഴ ശിക്ഷ ലഭിച്ചിരിക്കുന്നത്.
 | 
മക്ഡൊണാള്‍ഡ്സിന് മുന്നില്‍ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞ സ്ത്രീക്ക് 30,000 രൂപ പിഴ

ലണ്ടന്‍: മക്ഡൊണാള്‍ഡ്സിന്റെ കാര്‍പാര്‍ക്കില്‍ സിഗരറ്റ് കുറ്റികള്‍ വലിച്ചെറിഞ്ഞ സ്ത്രീക്ക് 30,000 രൂപ പിഴ. ബ്രിട്ടനിലെ കാനക്കിലാണ് സംഭവം. ലിനെറ്റ് വില്‍ഡിഗ് എന്ന 34കാരിക്കാണ് ഇത്രയും വലിയ തുക പിഴ ശിക്ഷ ലഭിച്ചിരിക്കുന്നത്. ഇവര്‍ രണ്ടു സിഗരറ്റ് കുറ്റികള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞുവെന്നാണ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴ ലഭിച്ചത്. സംഭവം. പാര്‍ക്കിലെ ജീവനക്കാര്‍ക്ക് 6800 രൂപ വീതവും പിഴ ചുമത്തിയിട്ടുണ്ട്. പത്തു ദിവസത്തിനുള്ളില്‍ 4000 രൂപ പിഴയടക്കാനായിരുന്നു ആദ്യം എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍മാര്‍ ലിനെറ്റിനോട് നിര്‍ദേശിച്ചത്. എന്നാല്‍ ഇക്കര്യത്തില്‍ പിഴവ് വരുത്തിയതോടെയാണ് 30,000 അടക്കേണ്ടിവന്നത്.

എന്‍ഫോഴ്‌സ്‌മെന്റിനെതിരെ ലിനറ്റ് കോടതിയെ സമീപച്ചെങ്കിലും രക്ഷയായില്ല. നോര്‍ത്ത് സ്റ്റാഫോര്‍ഡ്ഷയര്‍ മജിസ്ട്രേറ്റ് ലിനറ്റ് കുറ്റക്കാരിയാണെന്ന് വിധിച്ചു. കോടതിയാണ് ഇവര്‍ക്ക് നല്‍കിയ പിഴത്തുക 20,000 രൂപയായി ഉയര്‍ത്തിയത്. പ്രോസിക്യൂഷന്‍ ചെലവായി 7000 രൂപയും സര്‍ചാര്‍ജായി 2700 പൗണ്ടും കൂടി നല്‍കാന്‍ കോടതി വിധിച്ചു. കൗണ്‍സില്‍ നല്‍കിയ പിഴയടച്ചിരുന്നുവെങ്കില്‍ കോടതി നല്‍കിയ ശിക്ഷയില്‍ നിന്ന് ലിനറ്റിന് ഒഴിവാകാമായിരുന്നുവെന്ന് കൗണ്‍സിലിന്റെ എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ മാനേജര്‍ മൈക്ക് വോക്കര്‍ പറഞ്ഞു.

ആദ്യമായി ഈ കുറ്റത്തിന് പിടികൂടപ്പെടുന്നവര്‍ക്ക് പെനാല്‍റ്റി നോട്ടീസ് നല്‍കും. കുറ്റം ആവര്‍ത്തിച്ചാല്‍ അവര്‍ പ്രോസിക്യൂഷനെ നേരിടേണ്ടി വരുമെന്നും മൈക്ക് വോക്കര്‍ പറഞ്ഞു. സിഗരറ്റ് മാലിന്യവും ടേക്ക് എവേ മാലിന്യവുമായി ഓരോ വര്‍ഷവും 245 ടണ്‍ മാലിന്യമാണ് കൗണ്‍സില്‍ തെരുവുകളില്‍ നിന്ന് നീക്കം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.