ബോയിങ് 737 മാക്‌സ്-8 നിരോധനം; ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ധിച്ചേക്കും

ബോയിങ് 737 മാക്സ് വിമാനങ്ങള്ക്ക് നിരോധനം ഏര്പ്പെടുത്തിയതോടെ ഗള്ഫില് നിന്നും ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കില് ഗണ്യമായ വര്ധനവുണ്ടാകുമെന്ന് സൂചന. നിരോധിക്കപ്പെട്ട വിമാന മോഡല് കൂടുതലായി ഉപയോഗിച്ചിരുന്ന എയര്ലൈനുകള് സര്വീസുകള് വെട്ടിക്കുറയ്ക്കുന്നുണ്ട്. ഇത് പ്രതിസന്ധിയുണ്ടാക്കാന് കാരണമാകുമെന്നാണ് വിലയിരുത്തല്. വേനലവധിക്ക് കേരളത്തിലേക്ക് സഞ്ചരിക്കുന്നവരെ ടിക്കറ്റ് നിരക്ക് വര്ധന പ്രതികൂലമായി ബാധിക്കും.
 | 
ബോയിങ് 737 മാക്‌സ്-8 നിരോധനം; ഗള്‍ഫില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ വര്‍ധിച്ചേക്കും

ദുബായ്: ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ ഗള്‍ഫില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കില്‍ ഗണ്യമായ വര്‍ധനവുണ്ടാകുമെന്ന് സൂചന. നിരോധിക്കപ്പെട്ട വിമാന മോഡല്‍ കൂടുതലായി ഉപയോഗിച്ചിരുന്ന എയര്‍ലൈനുകള്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നുണ്ട്. ഇത് പ്രതിസന്ധിയുണ്ടാക്കാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍. വേനലവധിക്ക് കേരളത്തിലേക്ക് സഞ്ചരിക്കുന്നവരെ ടിക്കറ്റ് നിരക്ക് വര്‍ധന പ്രതികൂലമായി ബാധിക്കും.

വിവിധ രാജ്യങ്ങളിലായി ഏകദേശം 400ഓളം ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ സര്‍വീസുകളില്‍ നിന്ന് പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ട്. ഇത് വ്യോമഗതാഗത രംഗത്ത് ഗുരുതരമായ പ്രശ്‌നം സൃഷ്ടിക്കില്ലെങ്കിലും സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതമാവും. യു.കെ, ചൈന, അര്‍ജന്റീന, ബ്രസീല്‍, കേയ്മന്‍ ദ്വീപുകള്‍, ദക്ഷിണ കൊറിയ, എത്യോപ്യ, ഇന്തോനേഷ്യ, മെക്സിക്കോ, ഓസ്ട്രേലിയ, ഒമാന്‍, യു.എ.ഇ, കുവൈറ്റ് തുടങ്ങി പതിനേഴിലധികം രാജ്യങ്ങള്‍ നിലവില്‍ ബോയിങ് 737 മാക്സ്-8 വിമാനങ്ങള്‍ നിരോധിച്ചു കഴിഞ്ഞു.

2017ലെ ബെസ്റ്റ് സെല്ലിംഗ് കാറ്റഗറി വിമാനങ്ങളിലൊന്നായ ബോയിംഗ് 737 മാക്സിന്റെ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 2018 ഒക്ടോബറില്‍ ജക്കാര്‍ത്തയില്‍ നിന്ന് 189 പേരുമായി പറന്നുയര്‍ന്ന ഇന്ത്യനീഷ്യയിലെ ലയണ്‍ എയര്‍വേസിന്റെ ബോയിങ് 737 മാക്‌സ് വിമാനം തകര്‍ന്നു വീണിരുന്നു. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന 189 പേരും അതിദാരുണമായി കൊല്ലപ്പെട്ടു. നെയ്റോബിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍ 157 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

രണ്ട് അപകടങ്ങളും സംഭവിച്ചിരിക്കുന്നത് പറന്നുയര്‍ന്ന് 15 മിനിറ്റുകള്‍ക്കുള്ളിലാണ്. രണ്ട് അപകടങ്ങളുടെയും കാരണം സമാനമാണെന്നാണ് റിപ്പോര്‍ട്ട്. സ്‌പൈസ് ജെറ്റ്, ജെറ്റ് എയര്‍വേസ് എന്നിവരാണ് ബോയിങ് 737 മാക്‌സ്-8 വിമാനങ്ങള്‍ ഉപയോഗിക്കുന്ന ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനികള്‍. ഇന്ത്യന്‍ എയര്‍സ്‌പേസില്‍ ബോയിങ് മാക്‌സ്-8 വിമാനങ്ങള്‍ പ്രവേശിക്കുന്നതിന് ഇന്നലെ മുതല്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുയാണ്.