ദേശീയദിനത്തില്‍ സന്ദേശം ലഭിച്ചില്ലെന്ന് പരാതിപ്പെട്ട കുട്ടിയെ കാണാന്‍ ദുബായി ഭരണാധികാരി നേരിട്ടെത്തി

യുഎഇ ദേശീയ ദിനത്തില് സന്ദേശം ലഭിച്ചില്ലെന്ന പെണ്കുഞ്ഞിന്റെ പരാതി തീര്ക്കാന് ദുബായി ഭരണാധികാരി നേരിട്ടെത്തി. കൂട്ടുകാര്ക്ക ഷെയിഖ് മുഹമ്മദിന്റെ ഫോണ് സന്ദേശം ലഭിച്ചപ്പോള് തനിക്കു മാത്രം കിട്ടിയില്ലെന്നായിരുന്നു സലാമ അല് കഹ്താനി എന്ന പെണ്കുട്ടിയുടെ പരാതി. തന്നെ മാത്രം ഷെയിഖ് മുഹമ്മദ് വിളിച്ചില്ലെന്ന് പറഞ്ഞുകൊണ്ട് കരയുന്ന കുട്ടിയുടെ വീഡിയോ സോഷ്യല് മീഡിയയില് വൈറലായിരുന്നു.
 | 
ദേശീയദിനത്തില്‍ സന്ദേശം ലഭിച്ചില്ലെന്ന് പരാതിപ്പെട്ട കുട്ടിയെ കാണാന്‍ ദുബായി ഭരണാധികാരി നേരിട്ടെത്തി

ദുബായ്: യുഎഇ ദേശീയ ദിനത്തില്‍ സന്ദേശം ലഭിച്ചില്ലെന്ന പെണ്‍കുഞ്ഞിന്റെ പരാതി തീര്‍ക്കാന്‍ ദുബായി ഭരണാധികാരി നേരിട്ടെത്തി. കൂട്ടുകാര്‍ക്ക ഷെയിഖ് മുഹമ്മദിന്റെ ഫോണ്‍ സന്ദേശം ലഭിച്ചപ്പോള്‍ തനിക്കു മാത്രം കിട്ടിയില്ലെന്നായിരുന്നു സലാമ അല്‍ കഹ്താനി എന്ന പെണ്‍കുട്ടിയുടെ പരാതി. തന്നെ മാത്രം ഷെയിഖ് മുഹമ്മദ് വിളിച്ചില്ലെന്ന് പറഞ്ഞുകൊണ്ട് കരയുന്ന കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഈ പരിഭവം തീര്‍ക്കാനാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയിഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വീട്ടിലെത്തിയത്. ഡിസംബര്‍ ഒന്നിനാണ് യുഎഇയിലെ താമസക്കാര്‍ക്ക് ദേശീയ ദിനത്തോടനുബന്ധിച്ച് ഷെയിഖ് മുഹമ്മദിന്റെ ആശംസയെത്തിയത്. 1971 എന്ന നമ്പറില്‍ നിന്ന് ലഭിച്ച ഫോണ്‍ കോളില്‍ ദേശീയ ദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ഷെയിഖ് മുഹമ്മദ് സംസാരിക്കുന്നതിന്റെ റെക്കോര്‍ഡ് ചെയ്ത ഓഡിയോ ക്ലിപ്പായിരുന്നു ഉണ്ടായിരുന്നത്.

സലാമയുമായി വീട്ടിലെ ബെഞ്ചില്‍ ഇരുന്ന ഭരണാധികാരി അവളോട് സംസാരിച്ചു. രാജ്യത്തെ എല്ലാവരെയും വിളിച്ചെങ്കിലും നേരിട്ട് കാണാനായത് സലാമയെയാണെന്ന് അദ്ദേഹം പറഞ്ഞു.

വീഡിയോ കാണാം