കാമുകനൊപ്പം ജീവിക്കാന്‍ കള്ളയൊപ്പിട്ട് ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നല്‍കി; പരാതിയുമായി പ്രവാസി

കാമുകനൊപ്പം ചേര്ന്ന് ഭാര്യ സാമ്പത്തിക തട്ടിപ്പ് നടത്തിയതായും പരാതിയില് ആരോപിക്കുന്നുണ്ട്.
 | 
കാമുകനൊപ്പം ജീവിക്കാന്‍ കള്ളയൊപ്പിട്ട് ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നല്‍കി; പരാതിയുമായി പ്രവാസി

മുംബൈ: കാമുകനൊപ്പം ജീവിക്കാന്‍ കള്ളയൊപ്പിട്ട് ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയെന്ന് യുവാവിന്റെ പരാതി. മുംബൈയിലെ മുംബ്ര സ്വദേശി നിലോഫറിനെതിരെ ഭര്‍ത്താവ് യൂസഫ് ഷെരീഫ് മസ്താന്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. നിലോഫറിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാമുകനൊപ്പം ചേര്‍ന്ന് ഭാര്യ സാമ്പത്തിക തട്ടിപ്പ് നടത്തിയതായും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

2007 മുതല്‍ ഗള്‍ഫില്‍ മെക്കാനിക്കായി ജോലി നോക്കുകയാണ് യൂസഫ് ഷെരീഫ്. ഇവര്‍ക്ക് ഒരു മകനുണ്ട്. ഏതാണ്ട് 10 വര്‍ഷത്തോളം ഗള്‍ഫില്‍ ജോലി ചെയ്ത തുകകൊണ്ട് നാട്ടില്‍ യൂസഫ് ഒരു വീടുണ്ടാക്കുകയും ചെയ്തു. പത്ത് വര്‍ഷങ്ങള്‍ക്കിടയില്‍ വളരെ ചുരുക്കം ദിവസങ്ങള്‍ മാത്രമെ യൂസഫിന് നാട്ടിലെത്താന്‍ കഴിഞ്ഞിരുന്നുള്ളു. നാട്ടിലുണ്ടായിരുന്ന വീട് വില്‍ക്കുകയും നിലോഫറിന്റെ പേരില്‍ മറ്റൊരു വീട് വാങ്ങിക്കുകയും ചെയ്തു. വീട് വിറ്റത് നിലോഫറിന്റെ നിര്‍ബന്ധപ്രകാരമായിരുന്നുവെന്ന് യൂസഫ് പരാതിയില്‍ പറയുന്നു.

2017-ല്‍ തിരിച്ച് വന്നപ്പോഴാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ചതിയുടെ ചുരുളഴിയുന്നത്. കാമുകനൊപ്പം ജീവിക്കാനായിരുന്നു അന്ന് വീട് വിറ്റത് ഉള്‍പ്പെടെയുള്ള നാടകങ്ങളെന്ന് യൂസഫിന് മനസിലായി. പുതിയ വീട്ടിലേക്ക് പ്രവേശിക്കരുതെന്ന് യൂസഫിനോട് നിലോഫര്‍ പറഞ്ഞിരുന്നു. പിന്നീട് യൂസഫ് നടത്തിയ അന്വേഷണത്തില്‍ 32 ലക്ഷം രൂപയ്ക്കാണ് നിലോഫര്‍ പഴയ വീട് വിറ്റതെന്ന് ബോധ്യമായി. 23 ലക്ഷത്തിനാണ് വിറ്റതെന്നായിരുന്നു നിലോഫര്‍ നേരത്ത പറഞ്ഞിരുന്നത്.

ഇതോടെ യൂസഫ് പോലീസിനെ സമീപിച്ചു. വഞ്ചന, കള്ളയൊപ്പിടല്‍, ഭര്‍ത്താവോ ഭാര്യയോ ജീവിച്ചിരിക്കുമ്പോള്‍ മറ്റൊരു വിവാഹം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് നിലോഫറിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.