മുദ്ഗൽ കമ്മിറ്റി റിപ്പോർട്ടിലെ പേരുകൾ സുപ്രീംകോടതി പുറത്ത് വിട്ടു

ഐ.പി.എൽ ഒത്തുക്കളി സംബന്ധിച്ച മുകുൾ മുദ്ഗൽ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ച പേരുകൾ സുപ്രീംകോടതി പുറത്ത് വിട്ടു. ഏഴു പേരുടെ പേരുകളാണ് കോടതി പരസ്യപ്പെടുത്തിയത്. ബി.സി.സി.ഐ മുൻ അധ്യക്ഷൻ എൻ. ശ്രീനിവാസൻ, മരുമകൻ ഗുരുനാഥ് മെയ്യപ്പൻ, ബോളിവുഡ് നടി ഷിൽപാ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര, ഐ.പി.എൽ മുൻ സി.ഇ.ഒ സുന്ദർരാജൻ, സ്റ്റുവാർട്ട് ബിന്നി, ഒവൈസ് ഷാ, സാമുവൽ ബദ്രി എന്നിവരുടെ പേരുകളാണ് പുറത്തുവന്നത്.
 | 

മുദ്ഗൽ കമ്മിറ്റി റിപ്പോർട്ടിലെ പേരുകൾ സുപ്രീംകോടതി പുറത്ത് വിട്ടു
ന്യൂഡൽഹി: ഐ.പി.എൽ ഒത്തുക്കളി സംബന്ധിച്ച മുകുൾ മുദ്ഗൽ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ച പേരുകൾ സുപ്രീംകോടതി പുറത്ത് വിട്ടു. ഏഴു പേരുടെ പേരുകളാണ് കോടതി പരസ്യപ്പെടുത്തിയത്. ബി.സി.സി.ഐ മുൻ അധ്യക്ഷൻ എൻ. ശ്രീനിവാസൻ, മരുമകൻ ഗുരുനാഥ് മെയ്യപ്പൻ, ബോളിവുഡ് നടി ഷിൽപാ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര, ഐ.പി.എൽ മുൻ സി.ഇ.ഒ സുന്ദർരാജൻ, സ്റ്റുവാർട്ട് ബിന്നി, ഒവൈസ് ഷാ, സാമുവൽ ബദ്രി എന്നിവരുടെ പേരുകളാണ് പുറത്തുവന്നത്.

കളിക്കാരുടേതൊഴികെയുള്ള പേരുകൾ വെളിപ്പെടുത്താമെന്നാണ് കോടതി പറഞ്ഞത്. ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പും പൊതുയോഗവും നീട്ടി വയ്ക്കണമെന്നും കോടതി നിർദ്ദേശിച്ചു. റിപ്പോർട്ടിൽ തീരുമാനമാകും വരെയാണ് തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കാൻ കോടതി ആവശ്യപ്പെട്ടത്.