വിന്‍ഡീസിനെ എറിഞ്ഞിട്ട് ഇംഗ്ലണ്ട് ബൗളര്‍മാര്‍; 212 റണ്‍സ് വിജയലക്ഷ്യം

ജോഫ്ര ആര്ച്ചര്, മാര്ക് വുഡ് എന്നിവരുടെ പ്രകടനമാണ് വിന്ഡീസിനെ ചെറിയ സ്കോറിലൊതുക്കാന് ഇംഗ്ലണ്ടിനെ സഹായിച്ചത്.
 | 
വിന്‍ഡീസിനെ എറിഞ്ഞിട്ട് ഇംഗ്ലണ്ട് ബൗളര്‍മാര്‍; 212 റണ്‍സ് വിജയലക്ഷ്യം

സതാംപ്ടണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇംഗ്ലണ്ടിന് 213 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് 44.4 ഓവറില്‍ 212 റണ്‍സിന് എല്ലാവരും പുറത്തായി. ജോഫ്ര ആര്‍ച്ചര്‍, മാര്‍ക് വുഡ് എന്നിവരുടെ പ്രകടനമാണ് വിന്‍ഡീസിനെ ചെറിയ സ്‌കോറിലൊതുക്കാന്‍ ഇംഗ്ലണ്ടിനെ സഹായിച്ചത്. ഇരുവരും മൂന്ന് വിക്കറ്റ് വീതം നേടി. ജോ റൂട്ട് രണ്ടും ക്രിസ് വോക്സ്, ലിയാം പ്ലങ്കറ്റ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നാല് റണ്‍സെടുക്കുന്നതിനിടയില്‍ തന്നെ വിന്‍ഡീസ് ഓപ്പണര്‍ എവിന്‍ ലൂയിസിനെ ക്രിസ് വോക്‌സ് മടക്കി അയച്ചു. പിന്നീടെത്തിയ ഷായി ഹോപ്‌സുമായി ചേര്‍ന്ന് ക്രിസ് ഗെയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും പ്ലംകെറ്റിനെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തിനിടെ പുറത്തായി. പിന്നാലെ ഹോപ്‌സും കൂടാരം കയറി. ശ്രദ്ധയോടെ ബാറ്റ് വീശിയ ഷിമ്രോന്‍ ഹെറ്റ്മയറും നിക്കോളാസ് പൂറനും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചതോടെ വിന്‍ഡിസ് മികച്ച ടോട്ടല്‍ നേടുമെന്ന് പ്രതീക്ഷയുണ്ടാക്കിയിലെങ്കിലും പ്രാവര്‍ത്തികമായില്ല.

63 റണ്‍സ് നേടി നിക്കോളാസ് പൂരനാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ക്രിസ് ഗെയ്ല്‍ (36), ഷിംറോണ്‍ ഹെറ്റ്മെയര്‍ (39) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്‍. എവിന്‍ ലൂയിസ് (2), ഷായ് ഹോപ്പ് (11), ജേസണ്‍ ഹോള്‍ഡര്‍ (9), ആ്രേന്ദ റസ്സല്‍ (21), കാര്‍ലോസ് ബ്രാത്വെയ്റ്റ് (14), ഷെല്‍ഡണ്‍ കോട്ട്റെല്‍ (0),ഷാനോന്‍ ഗബ്രിയേ ല്‍ (0) എന്നിവര്‍ ഇംഗ്ലീഷ് ബൗളിംഗിന് മുന്നില്‍ എഎളുപ്പം കീഴടങ്ങുകയായിരുന്നു.