ഗോൾ നേടിയ സന്തോഷത്തിൽ തലകുത്തിമറിഞ്ഞ കളിക്കാരൻ കഴുത്തൊടിഞ്ഞ് മരിച്ചു

ഗോൾ നേടിയ സന്തോഷത്തിൽ ഗ്രൗണ്ടിൽ തലകുത്തിമറിഞ്ഞ കളിക്കാരൻ മരിച്ചു. മിസോറമിലെ ചെറുകിട ഫുട്ബോൾ ക്ലബ്ബായ ബെത്ലഹേം വെങ്താലങ് ടീമിന്റെ മിഡ് ഫീൽഡർ പീറ്റർ ബിയാക്സാങ് സുലയാണ് (23) മരിച്ചത്.
 | 
ഗോൾ നേടിയ സന്തോഷത്തിൽ തലകുത്തിമറിഞ്ഞ കളിക്കാരൻ കഴുത്തൊടിഞ്ഞ് മരിച്ചു

 

മിസോറാം: ഗോൾ നേടിയ സന്തോഷത്തിൽ ഗ്രൗണ്ടിൽ തലകുത്തിമറിഞ്ഞ കളിക്കാരൻ മരിച്ചു. മിസോറമിലെ ചെറുകിട ഫുട്‌ബോൾ ക്ലബ്ബായ ബെത്‌ലഹേം വെങ്താലങ് ടീമിന്റെ മിഡ് ഫീൽഡർ പീറ്റർ ബിയാക്‌സാങ് സുലയാണ് (23) മരിച്ചത്.

മിസോറം പ്രീമിയർ ലീഗ് മൽസരത്തിനിടെയായിരുന്നു സംഭവം. ചാൻമാരി വെസ്റ്റ് എന്ന ഫുട്‌ബോൾ ക്ലബ്ബുമായിട്ടായിരുന്നു മത്സരം. ടീം ഒരു ഗോളിന് പിന്നിലായി നിൽക്കുമ്പോഴാണ് പീറ്റർ സമനില ഗോൾ നേടിയത്. ഉടനെ ആഹ്‌ളാദത്തോടെ തലകുത്തി മറിയുകയായിരുന്നു. രണ്ടാമത് ഒരിക്കൽ കൂടി മറിഞ്ഞതാണ് അപകടം വരുത്തിയ്ത. നില തെറ്റിയ പീറ്റർ ഗ്രൗണ്ടിൽ അനങ്ങാതെ കിടന്നു. അഭിനന്ദിക്കാൻ ഓടിയെത്തിയ സഹകളിക്കാർ തട്ടിവിളിക്കുന്നത് കാണാമായിരുന്നു. അടിതെറ്റിയ താരം കഴുത്തൊടിഞ്ഞാണു നിലത്തു വീണത്. ഗുരുതരമായി പരുക്കേറ്റ പീറ്ററിനെ ആശുപത്രിയിലാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സ്‌പൈനൽ കോഡിനായിരുന്നു പ്രധാന പരുക്ക്. പീറ്ററിനെ ഡൽഹിയിലെ ആശുപത്രിയിലെത്തിക്കാൻ ശ്രമങ്ങൾ നടന്നെങ്കിലും ആശുപത്രിയിൽ നിന്നു മാറ്റാൻ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും മിസോറം ഫുട്‌ബോൾ അസോസിയേഷൻഅറിയിച്ചു. സംഭവത്തിന്റെ വീഡിയോ താഴെ കാണാം.