സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാരോപണം; നെയ്മറിനെതിരെ കേസ്

സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ബാർസിലോന ഫുട്ബോൾ താരം നെയ്മറിനെതിരെ കേസ്. സ്പാനിഷ് കോടതിയിലാണ് കേസ്.
 | 

സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാരോപണം; നെയ്മറിനെതിരെ കേസ്

മഡ്രിഡ്: സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ ബാർസിലോന ഫുട്‌ബോൾ താരം നെയ്മറിനെതിരെ കേസ്. സ്പാനിഷ് കോടതിയിലാണ് കേസ്. 2013ൽ ബാർസിലോനയ്ക്കു വേണ്ടി ബ്രസീലിയൻ താരം നെയ്മർ 600 കോടി രൂപയുടെ കരാറാണ് ഒപ്പിട്ടതെന്നും എന്നാൽ 410 കോടി രൂപയായി പ്രതിഫലം കുറച്ചു കാണിച്ചുവെന്നുമാണ് പരാതി. ഇതുവഴി നെയ്മർ വൻ സാമ്പത്തിക തട്ടിപ്പ് നടത്തുകയായിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. നെയ്മർക്ക് ക്ലബ്ബ് മാറ്റത്തിലൂടെ ലഭിക്കുന്ന തുകയുടെ 40 ശതമാനം അവകാശപ്പെട്ട നിക്ഷേപ സ്ഥാപനമാണ് പരാതിയുമായി രംഗത്തെത്തിയത്.

ബാർസിലോന അധികൃതർ, നെയ്‌റുടെ പിതാവ്, മുൻക്ലബ്ബ് സാൻറോസ് എന്നിവരുടെ പേരും പരാതിയിലുണ്ട്. കേസന്വേഷണത്തിൻറെ ഭാഗമായി 2009 മുതൽ 2013 വരെയുള്ള കാലയളവിൽ നെയ്മറിനായി ക്വോട്ട് ചെയ്ത തുകകൾ വെളിപ്പെടുത്താൻ യൂറോപിലെ പ്രമുഖ ടീമുകളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.