ലോകകപ്പ് സെമി; ന്യൂസിലാന്‍ഡിന് ടോസ്, ബാറ്റിംഗ് തെരഞ്ഞെടുത്തു

നാലാം നമ്പറില് ഋഷഭ് പന്ത് തന്നെയായിരിക്കുമെന്നാണ് സൂചന.
 | 
ലോകകപ്പ് സെമി; ന്യൂസിലാന്‍ഡിന് ടോസ്, ബാറ്റിംഗ് തെരഞ്ഞെടുത്തു

മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ആദ്യ സെമിഫൈനലിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ കുല്‍ദീപ് യാദവിന് പകരം യുവേന്ദ്ര ചഹല്‍ ആദ്യ ഇലവനില്‍ സ്ഥാനം നേടി. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച രവീന്ദ്ര ജഡേജ ടീമില്‍ തുടരും. ന്യൂസിലാന്‍ഡ് ടീമില്‍ നിര്‍ സൗത്തിക്ക് പകരം ലോക്കി ഫോര്‍ഗൂസന്‍ തിരിച്ചെത്തി. ബാറ്റിംഗിന് അനുകൂലമായ പിച്ചാണ് മാഞ്ചസ്റ്ററിലേത്. മഴ കളി മുടക്കിയാല്‍ കാര്യങ്ങള്‍ ഇന്ത്യക്ക് പ്രതികൂലമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മധ്യനിരയിലെ സ്ഥിരതയില്ലായ്മ ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്. നാലാം നമ്പറില്‍ ഋഷഭ് പന്ത് തന്നെയായിരിക്കുമെന്നാണ് സൂചന. അതേസമയം മികച്ച ഫോമില്‍ കളിക്കുന്ന ഓപ്പണര്‍ രോഹിത് ശര്‍മ്മയ്ക്ക് ഇന്ന് റെക്കോര്‍ഡുകളിലേക്ക് സഞ്ചരിക്കാനുള്ള അവസരം കൂടിയാണ് സെമിപോരാട്ടം. ഇന്ന് സെഞ്ച്വറി നേടിയാല്‍ ഒരു ലോകകപ്പിലെ കൂടുതല്‍ സെഞ്ചുറിയെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കാന്‍ ഹിറ്റ്മാന് കഴിയും. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനെയാവും രോഹിത് മറികടക്കുക.

ടീം ഇന്ത്യ: കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, ഋഷഭ് പന്ത്, എം.എസ് ധോണി, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യുവേന്ദ്ര ചഹല്‍, ജസ്പ്രീത് ബൂമ്ര.

ന്യൂസിലന്‍ഡ്: മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഹെന്‍ട്രി നിക്കോളാസ്, കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍, ടോം ലെയ്തം, ജെയിംസ് നീഷാം, കോളിന്‍, മിച്ചല്‍ സാന്‍ഡ്‌നര്‍, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്‍ട്രി, ട്രെന്‍ഡ് ബോള്‍ട്ട്.