ന്യൂസിലാന്‍ഡ് പേസ് ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ; മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി

രോഹിത് ശര്മ്മ, വിരാട് കോലി, കെ.എല് രാഹുല് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായിരിക്കുന്നത്.
 | 
ന്യൂസിലാന്‍ഡ് പേസ് ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ; മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി

മാഞ്ചസ്റ്റര്‍: സെമിപോരാട്ടത്തില്‍ ന്യൂസിലാന്‍ഡ് പേസ് ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ. അവസാനം വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റുകളുടെ നഷ്ടത്തില്‍ ഇന്ത്യ ആറ് റണ്‍സെടുത്തിട്ടുണ്ട്. രോഹിത് ശര്‍മ്മ, വിരാട് കോലി, കെ.എല്‍ രാഹുല്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായിരിക്കുന്നത്. ഋഷഭ് പന്ത്, ദിനേശ് കാര്‍ത്തിക് എന്നിവരാണ് ക്രീസില്‍. കിവീസിന് വേണ്ടി ടെന്‍ഡ് ബോള്‍ട്ട് ഒന്നും മാറ്റ് ഹെന്‍ട്രി രണ്ടും വിക്കറ്റുകള്‍ വീഴ്ത്ത്ി.

റിസര്‍വ് ദിനത്തില്‍ 46.1 ഓവറില്‍, 5 വിക്കറ്റിന് 211 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ന്യൂസിലാന്‍ഡിന് 29 റണ്‍സ് മാത്രമെ കൂട്ടിച്ചേര്‍ക്കാനായുള്ളു. നായകന്‍ കെയ്ന്‍ വില്യംസനും റോസ് ടെയ്ലറും നേടിയ അര്‍ധസെഞ്ച്വറിയാണ് കിവീസിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്.

95 പന്തില്‍ നിന്ന് 67 റണ്‍സാണ് വില്യംസന്‍ നേടിയത്. 90 പന്തില്‍ നിന്ന് 3 ബൗണ്ടറികളുടെയും 1 സിക്സറിന്റെയും അകമ്പടിയോടെയാണ് റോസ് ടെയ്ലര്‍ 74 റണ്‍സെടുത്തിരിക്കുന്നത്. റിസര്‍വ് ദിനത്തിലെ നാലാം പന്തില്‍ രവീന്ദ്ര ജഡേജ റോസ് ടെയ്ലറിനെ റണ്ണൗട്ടാക്കി. ഇന്ത്യക്ക് വേണ്ടി ഭുവ്നേശ്വര്‍ കുമാര്‍ 3ഉം ബുമ്ര, പാണ്ഡ്യ, രവീന്ദ്ര ജഡേജ, ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.