അവസാന ട്വന്റി-20യില്‍ കിവീസിന് കൂറ്റന്‍ സ്‌കോര്‍; ഇന്ത്യക്ക് തുടക്കം പിഴച്ചു

അവസാന ട്വന്റി-20 മത്സരത്തില് ഇന്ത്യക്കെതിരെ ന്യൂസീലന്ഡിന് കൂറ്റന് സ്കോര്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലന്ഡ് നിശ്ചിത 20 ഓവറില് നാലു വിക്കറ്റ് നഷ്ടത്തില് 212 റണ്സെടുത്തു. ഓപ്പണര്മാരായ കോളിന് മണ്റോ(40 പന്തില് 72), ടിം സീഫേര്ട്ട് (25 പന്തില് 43) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗാണ് കിവീസിന് കൂറ്റന് സ്കോര് സമ്മാനിച്ചത്. ഇന്ത്യയുടെ എല്ലാ സ്പെഷ്യലിസ്റ്റ് ബൗളര്മാരെയും കണക്കിന് പ്രഹരിച്ചായിരുന്നു മണ്റോ-സീഫേര്ട്ട് കൂട്ടുക്കെട്ടിന്റെ മുന്നേറ്റം. നാല് ഓവറില് 26 റണ്സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത കുല്ദീപ് യാദവ് മാത്രമാണ് ഇന്ത്യന് ബോളര്മാരില് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.
 | 
അവസാന ട്വന്റി-20യില്‍ കിവീസിന് കൂറ്റന്‍ സ്‌കോര്‍; ഇന്ത്യക്ക് തുടക്കം പിഴച്ചു

ഹാമില്‍ട്ടണ്‍: അവസാന ട്വന്റി-20 മത്സരത്തില്‍ ഇന്ത്യക്കെതിരെ ന്യൂസീലന്‍ഡിന് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലന്‍ഡ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു. ഓപ്പണര്‍മാരായ കോളിന്‍ മണ്‍റോ(40 പന്തില്‍ 72), ടിം സീഫേര്‍ട്ട് (25 പന്തില്‍ 43) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗാണ് കിവീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യയുടെ എല്ലാ സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരെയും കണക്കിന് പ്രഹരിച്ചായിരുന്നു മണ്‍റോ-സീഫേര്‍ട്ട് കൂട്ടുക്കെട്ടിന്റെ മുന്നേറ്റം. നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത കുല്‍ദീപ് യാദവ് മാത്രമാണ് ഇന്ത്യന്‍ ബോളര്‍മാരില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.

ടിം സീഫര്‍ട്ട് (25 പന്തില്‍ 43), കെയ്ന്‍ വില്യംസന്‍ (21 പന്തില്‍ 27), കോളിന്‍ ഗ്രാന്‍ഡ്‌ഹോം (16 പന്തില്‍ 30), ഡാരില്‍ മിച്ചല്‍ (11 പന്തില്‍ പുറത്താകാതെ 19), റോസ് ടെയ്ലര്‍ (ഏഴു പന്തില്‍ പുറത്താകാതെ 14) എന്നിങ്ങനെയാണ് കിവീസ് താരങ്ങളുടെ പ്രകടനം. സീഫേര്‍ട്ട് പുറത്തായ ശേഷം ക്രീസിലെത്തിയ നായകന്‍ കെയ്ന്‍ വില്യംസണെ കൂട്ടുപിടിച്ച് മണ്‍റോ 55 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കി. ഇതോടെ കീവീസ് 200 കടക്കുമെന്ന് ഉറപ്പായിരുന്നു. ഫീല്‍ഡിംഗിലും താരങ്ങള്‍ അലസത കാണിച്ചതോടെ ഇന്ത്യ കളിമറന്നു. നിരവധി വിക്കറ്റ് അവസരങ്ങളാണ് ഫീല്‍ഡിംഗിലെ പിഴവ് മൂലം ഇന്ത്യക്ക് നഷ്ടമായത്.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ശിഖര്‍ ധവാനെ നഷ്ടമായി. 5 റണ്‍സെടുത്ത ധവാനെ മിച്ചല്‍ സ്റ്റാന്‍സ് പുറത്താക്കി. അവസാനം വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സെടുത്തിട്ടുണ്ട്. നായകന്‍ രോഹിത് ശര്‍മ്മയും (11 പന്തില്‍ 19) വിജയ് ശങ്കറുമാണ് (17 പന്തില്‍ 23) ആണ് ക്രീസില്‍.