സിക്‌സറുകളുടെ എണ്ണത്തില്‍ രോഹിത് ശര്‍മ്മയ്ക്ക് റെക്കോര്‍ഡ്; മറികടന്നത് ധോനിയെ

ഏകദിനത്തില് ഏറ്റവും കൂടുതല് സിക്സറുകള് അടിക്കുന്ന ഇന്ത്യന് താരമെന്ന് ഇനി ഹിറ്റ്മാന് രോഹിത് ശര്മ്മയ്ക്ക് സ്വന്തം. 218 സിക്സറുകളാണ് ഏകദിനത്തില് രോഹിത് അടിച്ചുകൂട്ടിയത്. മഹേന്ദ്ര സിംഗ് ധോനിയുടെ പേരിലുണ്ടായിരുന്ന റെക്കോര്ഡാണ് ഇതോടെ പഴങ്കഥയായത്. എന്നാല് വിരമിക്കാത്ത താരമായതിനാല് ഓസീസിനെതിരായ അഞ്ചാം ഏകദിനത്തില് റെക്കോര്ഡ് തിരികെ പിടിക്കാന് ഇന്ത്യയുടെ സൂപ്പര് ഫിനിഷര്ക്ക് സാധിക്കും. ഓസീസിനെതിരായ നാലാം ഏകദിനത്തില് ഇന്ത്യ ശക്തമായ നിലയിലാണ്.
 | 
സിക്‌സറുകളുടെ എണ്ണത്തില്‍ രോഹിത് ശര്‍മ്മയ്ക്ക് റെക്കോര്‍ഡ്; മറികടന്നത് ധോനിയെ

മൊഹാലി: ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ അടിക്കുന്ന ഇന്ത്യന്‍ താരമെന്ന് ഇനി ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയ്ക്ക് സ്വന്തം. 218 സിക്‌സറുകളാണ് ഏകദിനത്തില്‍ രോഹിത് അടിച്ചുകൂട്ടിയത്. മഹേന്ദ്ര സിംഗ് ധോനിയുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. എന്നാല്‍ വിരമിക്കാത്ത താരമായതിനാല്‍ ഓസീസിനെതിരായ അഞ്ചാം ഏകദിനത്തില്‍ റെക്കോര്‍ഡ് തിരികെ പിടിക്കാന്‍ ഇന്ത്യയുടെ സൂപ്പര്‍ ഫിനിഷര്‍ക്ക് സാധിക്കും. ഓസീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ ശക്തമായ നിലയിലാണ്.

അവസാനം റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 30 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യ 182 റണ്‍സെടുത്തിട്ടുണ്ട്. 90 പന്തില്‍ 89 റണ്‍സുമായി ശിഖര്‍ ധവാനും 90 പന്തില്‍ 91 റണ്‍സുമായി രോഹിത് ശര്‍മ്മയുമാണ് ക്രീസില്‍. 10 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതാണ് ധവാന്റെ ഇന്നിംഗ്സ്. ഓസീസ് ബൗളര്‍മാരെ കണക്കിന് പെരുമാറിയാണ് ധവാന്‍ അര്‍ധസെഞ്ച്വറി തികച്ചത്. മറുവശത്ത് രോഹിത് ശര്‍മ്മ വളരെ ക്ഷമയോടെയാണ് തുടങ്ങിയത്. എന്നാല്‍ അര്‍ധസെഞ്ച്വറി പിന്നീട്ട ശേഷം സ്‌കോറിംഗിന് വേഗത കൂട്ടുകയായിരുന്നു.

ബാറ്റിംഗിന് പിന്തുണ നല്‍കുന്ന മൊഹാലിയിലെ പിച്ചില്‍ ഇന്ത്യന്‍ സ്‌കോര്‍ മൂന്നൂറ് കടക്കുമെന്നാണ് പ്രതീക്ഷ. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ തീരുമാനത്തെ ശരിവെക്കുന്ന പ്രകടനമായിരുന്നു ധവാന്റേത്. ആദ്യ പവര്‍പ്ലേയില്‍ 58 റണ്‍സാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. ഇന്ന് നാല് മാറ്റങ്ങളോടെയാണ് ഇന്ത്യ കളത്തിലിറങ്ങിയിരിക്കുന്നത്. എം.എസ് ധോണിക്ക് പകരം ഋഷഭ് പന്തും അമ്പാട്ടി റായുഡുവിന് പകരം കെ എല്‍ രാഹുലും ഷമിക്ക് പകരം ഭുവിയും ജഡേജയ്ക്ക് പകരം ചാഹലും ടീമിലെത്തി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്.