ചുംബന സംഗമം: മാതൃഭൂമി ചാനൽ ചർച്ചക്കിടയിൽ സംഭവിച്ചതെന്ത്? വീഡിയോ കാണാം

ചുംബന സംഗമത്തെ കുറിച്ചുള്ള മാതൃഭൂമി ചാനൽ ചർച്ചക്കിടെയുണ്ടായ സംഘർഷത്തിന്റെ വീഡിയോ പുറത്ത്. അപർണാ കുറുപ്പ് അവതാരകയായ ഞങ്ങൾക്കും പറയാനുണ്ട് എന്ന പരിപാടിയുടെ പ്രൊമോ വീഡിയോയാണ് മാതൃഭൂമി ചാനൽ യൂട്യൂബിലൂടെ പുറത്ത് വിട്ടത്. ചർച്ചയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടെയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ വാക്ക് തർക്കങ്ങളിലേർപ്പെടുന്നതും വീഡിയോയിൽ കാണാം.
 | 

ചുംബന സംഗമം: മാതൃഭൂമി ചാനൽ ചർച്ചക്കിടയിൽ സംഭവിച്ചതെന്ത്? വീഡിയോ കാണാം
കൊച്ചി: ചുംബന സംഗമത്തെ കുറിച്ചുള്ള മാതൃഭൂമി ചാനൽ ചർച്ചക്കിടെയുണ്ടായ സംഘർഷത്തിന്റെ വീഡിയോ പുറത്ത്. അപർണാ കുറുപ്പ് അവതാരകയായ ഞങ്ങൾക്കും പറയാനുണ്ട് എന്ന പരിപാടിയുടെ പ്രൊമോ വീഡിയോയാണ് മാതൃഭൂമി ചാനൽ യൂട്യൂബിലൂടെ പുറത്ത് വിട്ടത്. ചർച്ചയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടെയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ വാക്ക് തർക്കങ്ങളിലേർപ്പെടുന്നതും വീഡിയോയിൽ കാണാം.

ചർച്ച പുരോഗമിക്കമെ കിസ് ഓഫ് ലൗ പ്രവർത്തകരും യുവമോർച്ചാ പ്രവർത്തകരും തമ്മിലാണ് വാക്ക് തർക്കമുണ്ടായത്. പൊതുസ്ഥലങ്ങളിൽ വച്ച് ഉമ്മ വയ്ക്കാനുള്ള ധൈര്യമുണ്ടോയെന്ന ചോദ്യമുയർന്നതിനെ തുടർന്ന് കിസ് ഓഫ് ലൗ സംഘാടകൻ രാഹുൽ ഭാര്യ രശ്മിയുടെ കവിളത്ത് ചുംബിക്കുകയായിരുന്നു. ഇതിൽ പ്രകോപിതരായ യുവമോർച്ച പ്രവർത്തകർ ഒച്ചയുണ്ടാക്കി എഴുന്നേൽക്കുകയായിരുന്നു. തുടർന്ന് ഇത് ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു. ഇതിനിടെ കിസ് ഓഫ് ലൗ സംഘാടകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്.

യൂത്ത് കോൺഗ്രസ്, ജമായത്ത് കോൺഫെഡറേഷൻ കമ്മിറ്റി എന്നീ സംഘടനകളുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തിരുന്നു. ജമായത്ത് ഫെഡറേഷൻ പ്രവർത്തകർ ഷോ ബഹിഷ്‌കരിക്കുകയും ചെയ്തു. ബഹളമുണ്ടാക്കിയവരിൽ യൂത്ത് കോൺഗ്രസുകാരുമുണ്ടെന്ന് ആരോപണമുണ്ടെങ്കിലും ഭാരവാഹികൾ നിഷേധിച്ചു. ചുംബന സംഗമത്തിന് തങ്ങൾക്ക് എതിർപ്പില്ലെന്നും യൂത്ത് കോൺഗ്രസ് നേതാവ് ഡീൻ കുര്യാക്കോസ് അറിയിച്ചു. വിവാദമായ ഷോ ഞായാറാഴ്ച്ചയാണ് സംപ്രേഷണം ചെയ്യുക.