പദ്മാവതി സിനിമയെ അനുകൂലിച്ചാല്‍ ശൂര്‍പ്പണഖയുടെ ഗതി വരും! മമതയെ ഭീഷണിപ്പെടുത്തി ബിജെപി നേതാവ്

സഞ്ജയ് ലീല ബന്സാലി ചിത്രം പദ്മാവതിയെ അനുകൂലിച്ചാല് മമതാ ബാനര്ജിത്ത് ശൂര്പ്പണഖയുടെ ഗതി വരുമെന്ന് ബിജെപി നേതാവ് സൂരജ് പാല് അമു. ശൂര്പ്പണഖയെപ്പോലെ ദുരുദ്ദേശ്യമുള്ള ചില വനിതകളുണ്ട്. ലക്ഷ്മണന് മൂക്ക് മുറിച്ചാണ് ശൂര്പ്പണഖയ്ക്ക് മറുപടി നല്കിയതെന്ന് മമത മറക്കരുതെന്നാണ് നേതാവിന്റെ ഭീഷണി.
 

കൊല്‍ക്കത്ത: സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിയെ അനുകൂലിച്ചാല്‍ മമതാ ബാനര്‍ജിത്ത് ശൂര്‍പ്പണഖയുടെ ഗതി വരുമെന്ന് ബിജെപി നേതാവ് സൂരജ് പാല്‍ അമു. ശൂര്‍പ്പണഖയെപ്പോലെ ദുരുദ്ദേശ്യമുള്ള ചില വനിതകളുണ്ട്. ലക്ഷ്മണന്‍ മൂക്ക് മുറിച്ചാണ് ശൂര്‍പ്പണഖയ്ക്ക് മറുപടി നല്‍കിയതെന്ന് മമത മറക്കരുതെന്നാണ് നേതാവിന്റെ ഭീഷണി.

പദ്മാവതി സിനിമയെയും അണിയറ പ്രവര്‍ത്തകരെയു പശ്ചിമ ബംഗാളിലേക്ക് സ്വാഗതം ചെയ്യാന്‍ തയ്യാറാണെന്ന് മമത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പദ്മാവതിക്കെതിരെ ഹിന്ദു സംഘടനകള്‍ സംഘടിച്ചതിനു പിന്നാലെയാണ് ബിജെപി നേതാവ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്.

നേരത്തേ ദീപിക പദുക്കോണിന്റെയോ ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെയോ തല കൊയ്യുന്നവര്‍ക്ക് പത്ത് കോടി രൂപ നല്‍കുമെന്ന് ഇയാള്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയുടെ പേരില്‍ ബിജെപി ഇയാളോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.

ദീപിക പദുക്കോണിന് ശൂര്‍പ്പണഖയുടെ അവസ്ഥ വരുമെന്ന് ചിത്രത്തിനെതിരെ നിലപാട് സ്വീകരിച്ചിരിക്കുന്ന കര്‍ണി സേനയും ഭീഷണിപ്പെടുത്തിയിരുന്നു. ചിത്രത്തിന് യുകെ പ്രദര്‍ശനാനുമതി നല്‍കിയ സാഹചര്യത്തില്‍ പ്രദര്‍ശനം നടത്തുന്ന തീയേറ്ററുകള്‍ ചുട്ടെരിക്കണമെന്ന് യുകെയിലെ ഹിന്ദുക്കളോട് കര്‍ണി സേന ആഹ്വാനം ചെയ്തത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.