ബാഫ്ത പുരസ്കാരം പ്രഖ്യാപിച്ചു; ബോയ്ഹുഡ് മികച്ച ചിത്രം
ലണ്ടൻ: അറുപത്തിയെട്ടാമത് ബ്രിട്ടീഷ് അക്കാഡമി ഓഫ് ഫിലിം ആന്റ് ടെലിവിഷൻ ആർട്സ് (ബാഫ്ത) പുരസ്കാരം പ്രഖ്യാപിച്ചു. ഈ വർഷത്തെ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടിയ റിച്ചാർഡ് ലിംക്‌ലേറ്ററിന്റെ ബോയ്ഹുഡ് മികച്ച ചിത്രത്തിനും സംവിധായകനുമുള്ള പുരസ്‌കാരം നേടി. 12 വർഷമെടുത്താണ് ഈ ചിത്രം പൂർത്തിയാക്കിയത്.
സ്റ്റീഫൻ ഹോക്കിങ്ങിന്റെ ജീവിതം ആധാരമാക്കിയുള്ള ‘ദി തിയറി ഓഫ് എവരിതിങ്’ എന്ന ചിത്രത്തിലൂടെ എഡ്ഡി റെഡ്‌മെയിൻ മികച്ച നടനായി തെരഞ്ഞടുക്കപ്പെട്ടു. ലണ്ടനിലെ റോയൽ ഓപ്പറ ഹൗസിൽ നടന്ന ചടങ്ങിൽ സ്റ്റീഫൻ ഹോക്കിങ്ങും സന്നിഹിതനായിരുന്നു. സ്റ്റിൽ ആലിസിലെ അഭിനയത്തിന് ജൂലിയൻ മൂറിന് മികച്ച നടിക്കുള്ള പുരസ്‌കാരവും ലഭിച്ചു. ഇന്ത്യൻ പ്രതീക്ഷയായ ഇർഫാൻ ഖാൻ ചിത്രം ‘ദി ലഞ്ച് ബോക്‌സി’ന് പുരസ്‌കാരം നേടാനായില്ല. പോളിഷ് ചിത്രം ‘ഇഡ’യാണ് മികച്ച അന്യഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്.
ചിത്രങ്ങൾ കാണാം.