നേപ്പാളിലെ മൃഗബലിയുടെ ദാരുണ ചിത്രങ്ങൾ

ഹിന്ദു ദേവിയായ ഗാന്ദിമായിക്ക് മൃഗങ്ങളെ ബലി നൽകുന്ന ചടങ്ങിന് നേപ്പാളിൽ തുടക്കമായി. അഞ്ചു വർഷത്തിലൊരിക്കൽ നടക്കുന്ന ചടങ്ങിൽ ലക്ഷക്കണക്കിന് മൃഗങ്ങളേയും പക്ഷികളേയുമാണ് ബലി നൽകുന്നത്. 2009-ലാണ് ഇതിന് മുൻപ് ചടങ്ങ് നടന്നത്. അന്ന് രണ്ട് ലക്ഷം മൃഗങ്ങളേയും പക്ഷികളേയും ബലി നൽകിയതായാണ് കണക്ക്.
 


കാഠ്മണ്ഡു:
ഹിന്ദു ദേവിയായ ഗാന്ദിമായിക്ക് മൃഗങ്ങളെ ബലി നൽകുന്ന ചടങ്ങിന് നേപ്പാളിൽ തുടക്കമായി. അഞ്ചു വർഷത്തിലൊരിക്കൽ നടക്കുന്ന ചടങ്ങിൽ ലക്ഷക്കണക്കിന് മൃഗങ്ങളേയും പക്ഷികളേയുമാണ് ബലി നൽകുന്നത്. 2009-ലാണ് ഇതിന് മുൻപ് ചടങ്ങ് നടന്നത്. അന്ന് രണ്ട് ലക്ഷം മൃഗങ്ങളേയും പക്ഷികളേയും ബലി നൽകിയതായാണ് കണക്ക്.

ഗാന്ദിമായി ഉത്സവം എന്നറിയപ്പെടുന്ന ചടങ്ങ് രണ്ടു ദിവസം നീണ്ടുനിൽക്കും. കാഠ്മണ്ഡുവിൽ നിന്നും 160 കിലോമീറ്റർ അകലെയുളള ബരിയാർപൂർ എന്ന സ്ഥലത്ത് ഇന്നലെയാണ് ബലി ചടങ്ങുകൾ അരംഭിച്ചത്. ഇന്നലെ മാത്രം അയ്യായിരത്തോളം പോത്തുകളെ അറുത്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ബരിയാർപൂർ ഗാന്ദിമായി ക്ഷേത്രത്തിലെ പ്രധാന പൂജാരി സ്വന്തം രക്തം എലി, കോഴി, പ്രാവ്, ആട്, പന്നി, പോത്ത് എന്നിവയെ അറുത്ത രക്തത്തിൽ കലർത്തുന്നതോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. ഇത്തരം ലക്ഷക്കണക്കിന് മൃഗങ്ങളെയും പക്ഷികളെയുമാണ് രണ്ട് ദിവസം കൊണ്ട് കൊല്ലുന്നത്. ശക്തി ദേവിയായ ഗാന്ദിമായി പ്രസാദിച്ചാൽ മികച്ച വിളവ് ലഭിക്കുമെന്നാണ് വിശ്വാസം.

ഇന്നലെ നടന്ന ചടങ്ങുകളുടെ ദാരുണമായ ചിത്രങ്ങളാണ് ചുവടെ. മനസ്സുറപ്പുള്ളവർക്ക് മാത്രം കാണാൻ കഴിയുന്നവയാണ് ഈ ചിത്രങ്ങൾ.