പിള്ളയും ഗണേശും ജയിലിലെത്തി ജയരാജനെ സന്ദർശിച്ചു

ജഡ്ജിമാർക്കെതിരായ 'ശുംഭൻ' പ്രയോഗത്തെ തുടർന്ന് തടവിലായ സിപിഎം സംസ്ഥാന സമിതി അംഗം എം.വി ജയരാജനെ കേരളാ കോൺഗ്രസ് (ബി) ചെയർമാൻ ആർ. ബാലകൃഷ്ണപിള്ളയും മകൻ കെ.ബി ഗണേശ് കുമാറും ജയിലിലെത്തി സന്ദർശിച്ചു. ഇന്നു ഉച്ചയോടെയാണ് ഇരുവരും ജയിൽ സന്ദർശനം നടത്തിയത്.
 

തിരുവനന്തപുരം: ജഡ്ജിമാർക്കെതിരായ ‘ശുംഭൻ’ പ്രയോഗത്തെ തുടർന്ന് തടവിലായ സിപിഎം സംസ്ഥാന സമിതി അംഗം എം.വി ജയരാജനെ കേരളാ കോൺഗ്രസ് (ബി) ചെയർമാൻ ആർ. ബാലകൃഷ്ണപിള്ളയും മകൻ കെ.ബി ഗണേശ് കുമാറും ജയിലിലെത്തി സന്ദർശിച്ചു. ഇന്നു ഉച്ചയോടെയാണ് ഇരുവരും ജയിൽ സന്ദർശനം നടത്തിയത്.

സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു. മനുഷ്യത്വപരമായ സമീപനമാണ് സന്ദർശനത്തിന് പിന്നിൽ. എൽ.ഡി.എഫിനോട് അകൽച്ചയില്ലെന്നും പിള്ള വ്യക്തമാക്കി. ഹൈക്കോടതി ജഡ്ജിമാർക്കെതിരായ ‘ശുംഭൻ’ പ്രയോഗത്തെ തുടർന്ന് സുപ്രീംകോടതിയാണ് ജയരാജന് 19 ദിവസത്തെ തടവ് വിധിച്ചത്.