വാലന്റൈന്‍സ് ദിനത്തില്‍ സംഘപരിവാര്‍ അഴിഞ്ഞാട്ടം; ഗുജറാത്തിലെ സബര്‍മതി തീരത്ത് കമിതാക്കളെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ അടിച്ചോടിച്ചു

വാലന്റൈന്സ് ദിനത്തില് സംഘപരിവാര് സംഘടനകളുടെ അഴിഞ്ഞാട്ടം. ഗുജറാത്തില് സബര്മതി തീരത്ത് കമിതാക്കളെ അടിച്ചോടിച്ചുകൊണ്ടായിരുന്നു ബജ്രംഗ്ദള് പ്രവര്ത്തകര് 'സാംസ്കാരിക പ്രവര്ത്തനം' നടത്തിയത്. ഒരുമിച്ചിരുന്ന സ്ത്രീപുരുഷന്മാരെ തല്ലിയോടിക്കാന് ശ്രമിച്ച പ്രവര്ത്തകരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
 

അഹമ്മദാബാദ്: വാലന്റൈന്‍സ് ദിനത്തില്‍ സംഘപരിവാര്‍ സംഘടനകളുടെ അഴിഞ്ഞാട്ടം. ഗുജറാത്തില്‍ സബര്‍മതി തീരത്ത് കമിതാക്കളെ അടിച്ചോടിച്ചുകൊണ്ടായിരുന്നു ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ ‘സാംസ്‌കാരിക പ്രവര്‍ത്തനം’ നടത്തിയത്. ഒരുമിച്ചിരുന്ന സ്ത്രീപുരുഷന്‍മാരെ തല്ലിയോടിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

ഇവര്‍ കമിതാക്കള്‍ക്കു നേരെ വടികളുമായി പാഞ്ഞെത്തുകയായിരുന്നുവെന്നാണ് വിവരം. നദീ തീരത്ത് സംസാരിച്ചിരുന്നവരെ ഇവര്‍ വിരട്ടിയോടിക്കുകയും എതിര്‍ത്തവരെ മര്‍ദ്ദിക്കുകയും ചെയ്തു. വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്ന കമിതാക്കളെ പിടികൂടി വിവാഹം കഴിപ്പിക്കുമെന്ന് നേരത്തേ ബജ്രംഗംദള്‍ പ്രഖ്യാപിച്ചിരുന്നു.

ചെന്നൈയിലും നാഗ്പൂരിലും ഹൈദരാബാദിലും തീവ്രവലതു സംഘടനകള്‍ വാലന്റൈന്‍സ് ദിനത്തിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. ചെന്നൈയില്‍ ഭാരത് ഹിന്ദു ഫ്രണ്ട് എന്ന സംഘടന നായയെയും കഴുതയെയും തമ്മില്‍ വിവാഹം ചെയ്യിപ്പിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.