രാംപാലിന്റെ ആശ്രമത്തിൽ നിന്ന് ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു

ഹരിയാനയിലെ സ്വയം പ്രഖ്യാപിത ആൾദൈവമായ രാംപാലിന്റെ ബർവാല ആശ്രമത്തിൽ നിന്ന് ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു. ഇന്നലെ സംഘർഷമുണ്ടായതിനെ തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മരിച്ചവരിൽ ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടുന്നു. രാംപാലിന് മനുഷ്യകവചമായി ആശ്രമത്തിൽ കഴിഞ്ഞവരാണ് മരിച്ചവരെന്ന് പോലീസ് അറിയിച്ചു.
 


ഹിസാർ:
ഹരിയാനയിലെ സ്വയം പ്രഖ്യാപിത ആൾദൈവമായ രാംപാലിന്റെ ബർവാല ആശ്രമത്തിൽ നിന്ന് ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു. ഇന്നലെ സംഘർഷമുണ്ടായതിനെ തുടർന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മരിച്ചവരിൽ ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടുന്നു. രാംപാലിന് മനുഷ്യകവചമായി ആശ്രമത്തിൽ കഴിഞ്ഞവരാണ് മരിച്ചവരെന്ന് പോലീസ് അറിയിച്ചു.


എന്നാൽ അക്രമത്തിൽ വെടിയേറ്റല്ല ഇവർ മരിച്ചതെന്നും മൃതദേഹത്തിൽ പരുക്കേറ്റതിന്റെ പാടുകളൊന്നുമില്ലെന്നും ഹരിയാന ഡി.ജി.പി എസ്.എൻ വസിഷ്ഠ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാക്കാനാവൂ എന്ന് അദ്ദേഹം അറിയിച്ചു. അതേസമയം, രാംപാലുമായി ചർച്ചയ്ക്കില്ലെന്നും ഉടൻ തന്നെ കീഴടങ്ങണമെന്നും പോലീസ് ആവശ്യപ്പെട്ടു. പോലീസ് നടപടി ആരംഭിച്ചതോടെ 10,000-ഓളം അനുയായികൾ ആശ്രമം വിട്ടെന്നാണ് റിപ്പോർട്ടുകൾ.