കൂട്ടുകാരന്റെ മൃതദേഹത്തിനൊപ്പം സെൽഫിയെടുത്ത രണ്ട് പേർ അറസ്റ്റിൽ
ഡെന്നീസിനൊപ്പം രാത്രി പുറത്തു പോയതായിരുന്നു ചെൽസി. അമിത ലഹരി ഉപയോഗിച്ച ഇയാൾ വിചിത്രമായി പെരുമാറാനും തുടങ്ങിയപ്പോൾ സുഹൃത്തായ ജെറെഡ് പ്രയറെ ഫോണിൽ വിളിച്ചു വരുത്തുകയായിരുന്നുവെന്ന് ചെൽസി പോലീസിനോട് പറഞ്ഞു. അപ്പോഴേക്കും ഡെന്നീസ് മരിച്ചിരുന്നു. പിന്നീട് ഇയാൾക്ക് ജീവനുണ്ടെന്ന് മനസ്സിലാക്കിയെങ്കിലും ആശുപത്രിയിലെത്തിച്ചാൽ ഇരുവരും പ്രശ്‌നത്തിലാകുമെന്ന് കരുതി ഇയാളെ ഒഴിഞ്ഞ മൈതാനത്ത് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നെന്ന് പോലീസ് പറയുന്നു. മൃതദേഹത്തോട് അനാദരവ് കാണിച്ചതിനും കൊലപാതകശ്രമത്തിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.