മോഡിക്കെതിരെ യുഎസ് മനുഷ്യവകാശ സംഘടനകളുടെ പ്രതിഷേധം

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ അമേരിക്കയിലെ മനുഷ്യവകാശ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്. ഗുജറാത്തിൽ നടന്ന വംശീയ കലാപങ്ങൾ പൊറുക്കാൻ സാധിക്കുന്നതല്ലെന്ന പഌക്കാർഡുകൾ ഉയർത്തിയാണ് അലയൻസ് ഫോർ ജസ്റ്റിസ് ആൻഡ് അക്കൗണ്ടബലിറ്റി എന്ന സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്നത്. ഇന്ത്യയിൽ നിലനിൽക്കുന്ന മതേതരത്വവും വൈവിധ്യവും ഇല്ലാതാക്കാൻ മോദിയെ അനുവദിക്കില്ലെന്ന് സംഘടനയിൽ അംഗമായ ഡോ. ശൈഖ് ഉബൈദ് പറഞ്ഞു. ലവ് ജിഹാദ് എന്ന പദം ഒഴിവാക്കണം. ആർ.എസ്.എസിന്റെ ആശയം മോദി ഉപേക്ഷിക്കണെമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ അമേരിക്കയിലെ മനുഷ്യവകാശ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്. ഗുജറാത്തിൽ നടന്ന വംശീയ കലാപങ്ങൾ പൊറുക്കാൻ സാധിക്കുന്നതല്ലെന്ന പഌക്കാർഡുകൾ ഉയർത്തിയാണ് അലയൻസ് ഫോർ ജസ്റ്റിസ് ആൻഡ് അക്കൗണ്ടബലിറ്റി എന്ന സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുന്നത്. ഇന്ത്യയിൽ നിലനിൽക്കുന്ന മതേതരത്വവും വൈവിധ്യവും ഇല്ലാതാക്കാൻ മോദിയെ അനുവദിക്കില്ലെന്ന് സംഘടനയിൽ അംഗമായ ഡോ. ശൈഖ് ഉബൈദ് പറഞ്ഞു. ലവ് ജിഹാദ് എന്ന പദം ഒഴിവാക്കണം. ആർ.എസ്.എസിന്റെ ആശയം മോദി ഉപേക്ഷിക്കണെമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നരേന്ദ്ര മോഡി യു എസ് സന്ദർശനത്തിനെത്തിയ അന്നുതന്നെ യു എസ് ഫെഡറൽ കോടതി മോഡിക്ക് സമൻസ് അയച്ചിരുന്നു. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടായിരുന്നു സമൻസ്. 21 ദിവസത്തിനുളളിൽ ഇതിന് മറുപടി നൽകണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. അമേരിക്കയിലെ ഇന്ത്യൻ വംശജർ മോഡിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ മാഡിസൺ സ്‌ക്വയറിൽ മോഡിയുടെ പ്രഭാഷണ പരിപാടി നടക്കുമ്പോൾ പുറത്ത് നൂറ് കണക്കിന് ഇന്ത്യൻ വംശജരാണ് പ്ലാക്കാർഡുകളുമായി പ്രതിഷേധിച്ചത്.