ബിസ്‌ക്കറ്റ് മോഷ്ടിച്ച എട്ട് വയസുകാരിയെ രണ്ടാനമ്മ മർദ്ദിച്ച് കൊന്നു
വിശപ്പ് സഹിക്കാൻ കഴിയാതെയാണ് രാത്രി ബിസ്‌ക്കറ്റ് എടുത്ത് കഴിച്ചതെന്ന് അഹമ്മദ് പോലീസിനോട് പറഞ്ഞു. അടുത്ത ദിവസം രാവിലെ ബിസ്‌ക്കറ്റ് എടുത്തെന്ന് മനസിലാക്കിയ രണ്ടാനമ്മ തങ്ങളെ പൂന്തോട്ടത്തിന് ചുറ്റും കുറെ നേരം നടത്തിയെന്നും കനത്ത ചൂടേറ്റ് റുവ തളർന്ന് വീണപ്പോൾ തല ഭിത്തിയിലിടിച്ചെന്നും അഹമ്മദ് പറഞ്ഞു. പലതവണ കുട്ടി ബോധരഹിതയായതോടെ സ്ത്രീ തന്നെ പെൺകുട്ടിയെ മുറിയിലെത്തിച്ചെന്നും അഹമ്മദ് പറയുന്നു.
മുറിയിൽ വച്ച് സ്ത്രീ കുട്ടിയുടെ തലയിൽ തട്ടുകയും കട്ടിലിൽ തല ഇടിക്കുകയും ചെയ്തു. തുടർന്ന് കുട്ടി വീണ്ടു അബോധാവസ്ഥയിലാവുകയായിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നുവെന്ന് അഹമ്മദ് പറയുന്നു. ഇതിന് മുൻപും തങ്ങളെ കാരണങ്ങളില്ലാതെ രണ്ടാനമ്മ മർദ്ദിച്ചിരുന്നെന്നും അഹമ്മദ് പോലീസിനോട് പറഞ്ഞു.