സെർജിയോ അഗ്യൂറോ മൂന്ന് മാസത്തേക്ക് കളത്തിലിറങ്ങില്ല; ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് ബാഴ്സിലോണ

കുടുതൽ പരിശോധനകൾ വേണ്ടിവന്നേക്കും. ശനിയാഴ്ച്ചയാണ് ഡിപ്പോർട്ടീവ അലാവേസുമായുള്ള മത്സരത്തിനിടയിൽ ഹൃദയസംബന്ധമായ ബുദ്ധിമുട്ടിനെ തുടർന്ന് അഗ്യൂറോയെ ആശുപത്രിയിലാക്കിയത്
 

ബാഴ്സിലോണയു‌ടെ അർജന്റീന താരം സെർജിയോ അഗ്യൂറോക്ക് മൂന്ന് മാസത്തേക്ക് കളിക്കളത്തിൽ നിന്നും വിട്ടുനിൽക്കേണ്ടി വരും. കാർഡിയാക്ക് പരിശോധനകൾക്ക് ശേഷം ഡോക്ടർമാർ അഗ്യൂറോയോട് വിശ്രമം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബാഴ്സിലോണ വാർത്താകുറിപ്പ് അറിയിച്ചു. താരത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും ക്ലബ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഡിപ്പോർട്ടീവ അലാവേസുമായുള്ള മത്സരത്തിനിടയിൽ ഹൃദയസംബന്ധമായ ബുദ്ധിമുട്ടിനെ തുടർന്ന് അഗ്യൂറോയെ ആശുപത്രിയിലാക്കിയത്. അഗ്യൂറോക്ക് വിശദമായ കാർഡിയാക്ക് പരിശോധനയും അതിനനുസൃതമായ ചികിത്സകളും ആവശ്യമുണ്ടെന്നാണ് അറിയുന്നത്.

 "സെർജിയോ അഗ്യൂറോയെ ഡോ. ജോസെപ് ബ്രൂഗഡ രോഗനിർണയത്തിനും ചികിത്സാ പ്രക്രിയയ്ക്കും വിധേയനാക്കി. കുറച്ചു നാളത്തേക്ക് അദേഹം കളിക്കില്ല, അടുത്ത മൂന്ന് മാസത്തിനുള്ളിൽ ചികിത്സയുടെ ഫലപ്രാപ്തി വിലയിരുത്തുകയും തുടർന്നുള്ള കാര്യങ്ങൾ ർണ്ണയിക്കുകയും ചെയ്യും''. ബാഴ്സ വാർത്താകുറിപ്പിൽ അറിയിച്ചു.