മാൻഡലിൻ വിദഗ്ദൻ ശ്രീനിവാസന് ഇന്ന് 46 വയസ്

അന്തരിച്ച പ്രശസ്ത മാൻഡലിൻ വിദഗ്ദൻ യു ശ്രീനിവാസിന്റെ 46-ാം ജന്മദിനം ഇന്ന്. ആന്ധ്രപ്രദേശിൽ പശ്ചിമ ഗോദാവരിയിലെ പാലക്കൊല്ലത്താണ് ശ്രീനിവാസിന്റെ ജനനം. അഞ്ചാം വയസിൽ പിതാവ് സത്യനാരയണനിൽ നിന്നാണ് മാൻഡിലിന്റെ ആദ്യപാഠങ്ങൾ അഭ്യസിച്ചു തുടങ്ങിയത്.
 | 

മാൻഡലിൻ വിദഗ്ദൻ ശ്രീനിവാസന് ഇന്ന് 46 വയസ്
അന്തരിച്ച പ്രശസ്ത മാൻഡലിൻ വിദഗ്ദൻ യു ശ്രീനിവാസിന്റെ 46-ാം ജന്മദിനം ഇന്ന്. ആന്ധ്രപ്രദേശിൽ പശ്ചിമ ഗോദാവരിയിലെ പാലക്കൊല്ലത്താണ് ശ്രീനിവാസിന്റെ ജനനം. അഞ്ചാം വയസിൽ പിതാവ് സത്യനാരയണനിൽ നിന്നാണ് മാൻഡിലിന്റെ ആദ്യപാഠങ്ങൾ അഭ്യസിച്ചു തുടങ്ങിയത്. പിന്നീട് സംഗീതസംവിധായകൻ വാസു റാവുവിൽ നിന്നും പാശ്ചാത്യ സംഗീതവും സുബ്ബരാജുവിൽ നിന്ന് വായ്പാട്ടും അഭ്യസിച്ചു. 1978ൽ ഒമ്പതാം വയസിൽ ത്യാഗരാജ സംഗീതോത്സവത്തിൽ വച്ചായിരുന്നു ശ്രീനിവാസൻ അരങ്ങേറ്റം കുറിച്ചത്.

1983ൽ തന്റെ 13-ാം വയസിൽ ജർമനിയിലെ അന്താരാഷ്ട്ര ജാസ് മേളയിൽ പങ്കെടുത്ത ശ്രീനിവാസിനെ ലോകം അറിഞ്ഞുതുടങ്ങി.  തുടർന്നിങ്ങോട്ട് യൂറോപ്പിലും അമേരിക്കയിലും ഉൾപ്പടെ ലോകത്തിലെ പ്രശസ്ത നഗരങ്ങളിലെല്ലാം ശ്രീനിവാസൻ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ജോ മക്ലോളിനും മൈക്കൽ നൈമാനും മൈക്കൽ ബ്രൂക്കിനുമൊപ്പം അന്താരാഷ്ട്ര സംഗീതമേളകളിലും സാക്കിർ ഹുസൈനും ഹരിപ്രസാദ് ചൗരസ്യക്കും ശിവമണിക്കുമൊപ്പം ഇന്ത്യൻവേദികളിലും തരംഗങ്ങൾ തീർത്തിട്ടുണ്ട് ആ പ്രതിഭാധനൻ. 29-ാം വയസ്സിൽ 1998ൽ രാഷ്ട്രം ശ്രീനിവാസിന് പത്മശ്രീ നൽകി ആദരിച്ചു.

പത്മശ്രീ കൂടാതെ രാജീവ് ഗാന്ധി പുരസ്‌കാരം, മദ്രാസ് മ്യൂസിക് അക്കാദമി പുരസ്‌കാരം, രാജലക്ഷ്മി പുരസ്‌കാരം, സംഗീത രത്‌ന പുരസ്‌കാരം, സംഗീതനാടക അക്കാദമി പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ ശ്രീനിവാസിനെ തേടിയെത്തിയിട്ടുണ്ട്. വളർന്നുവരുന്ന പ്രതിഭകളെ മാൻഡിലിൻ അഭ്യസിപ്പിക്കുന്നതിനായി ശ്രീനിവാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വേൾഡ് മ്യൂസിക് എന്ന സ്ഥാപനവും അദ്ദേഹം തുടങ്ങിയിരുന്നു. 2014 സെപ്റ്റംബർ 19ന് കരൾ രോഗത്തെ തുടർന്ന് ശ്രീനിവാസൻ അന്തരിക്കുമ്പോൾ ഇന്ത്യൻ സംഗീതലോകത്തിന് നഷ്ടമായത്. മാൻഡിലിൻ എന്ന് പാശ്ചാത്യ സംഗീത ഉപകരണത്തെ ഇന്ത്യൻ സംഗീതവുമായി കൂട്ടിച്ചേർത്ത അമൂല്യ പ്രതിഭയെയാണ്.