ആക്രമിക്കപ്പെട്ട നടി ചങ്ക്; ഡബ്ല്യുസിസി നീക്കം നടിക്കു വേണ്ടിയല്ലെന്ന് ബാബുരാജ്

ആക്രമിക്കപ്പെട്ട നടി ചങ്ക് ആണെന്ന് നടന് ബാബുരാജ്. ഡബ്ല്യുസിസി വാര്ത്താസമ്മേളനത്തില് തനിക്കെതിരെ ഉയര്ന്ന ആരോപണത്തില് പ്രതികരിക്കുകയായിരുന്നു ബാബുരാജ്. ചൂടുവെളളത്തില് വീണ പൂച്ച പച്ചവെളളം കണ്ടാലും പേടിക്കും എന്നു പറഞ്ഞത് ഒരു പഴഞ്ചൊല്ലാണ്. പാര്വതി അത് തെറ്റിദ്ധരിച്ചതോ അര്ത്ഥമറിയാത്തതിനാലോ ആകാം ആരോപണം ഉന്നയിച്ചതെന്നും ബാബുരാജ് പറഞ്ഞു.
 | 

ആക്രമിക്കപ്പെട്ട നടി ചങ്ക്; ഡബ്ല്യുസിസി നീക്കം നടിക്കു വേണ്ടിയല്ലെന്ന് ബാബുരാജ്

കൊച്ചി: ആക്രമിക്കപ്പെട്ട നടി ചങ്ക് ആണെന്ന് നടന്‍ ബാബുരാജ്. ഡബ്ല്യുസിസി വാര്‍ത്താസമ്മേളനത്തില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പ്രതികരിക്കുകയായിരുന്നു ബാബുരാജ്. ചൂടുവെളളത്തില്‍ വീണ പൂച്ച പച്ചവെളളം കണ്ടാലും പേടിക്കും എന്നു പറഞ്ഞത് ഒരു പഴഞ്ചൊല്ലാണ്. പാര്‍വതി അത് തെറ്റിദ്ധരിച്ചതോ അര്‍ത്ഥമറിയാത്തതിനാലോ ആകാം ആരോപണം ഉന്നയിച്ചതെന്നും ബാബുരാജ് പറഞ്ഞു.

ആക്രമിക്കപ്പെട്ട നടിയെ എന്നും പിന്തുണയ്ക്കുന്ന ആളാണ് താന്‍. ഡബ്ല്യുസിസിയുടെ നീക്കം ആക്രമിക്കപ്പെട്ട നടിക്കുവേണ്ടിയല്ല. താനും സംഘടനയുടെ കയ്പും മധുരവും അനുഭവിച്ചറിഞ്ഞവനാണ്. തിലകനു മുമ്പ് തന്നെയും പുറത്താക്കിയിരുന്നു. 24ന് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചേരുമെന്നും ജനറല്‍ ബോഡി വിളിക്കാന്‍ ആലോചയുണ്ടെന്നും ബാബുരാജ് അറിയിച്ചു.

ബാബുരാജിന്റെ വാക്കുകള്‍ 

ഡബ്‌ള്യുസിസിക്കു പിന്നില്‍ അജന്‍ഡയുണ്ട്. ഞങ്ങളെ ഇരയായ ആ കുട്ടിയില്‍നിന്ന് അകറ്റുകയാണ്. പ്രസിഡന്റായ ലാലേട്ടന്റെ മേക്കിട്ട് കേറുകയാണ്. നടിമാര്‍ എന്നു വിശേഷിപ്പിച്ചതില്‍ എന്താണു പ്രശ്‌നം.? എന്റെ ഭാര്യ ഒരു നടിയാണ്, ഡോക്ടറെ ഡോക്ടര്‍ എന്നു വിളിച്ചാല്‍ എന്താണു തെറ്റ്? അയാള്‍, അദ്ദേഹം, അങ്ങേര് എന്നൊക്കെയാണ് അവര്‍ ലാലേട്ടനെ വിശേഷിപ്പിച്ചത്. എന്തോ ഒരു ഫ്രസ്‌ട്രേഷന്‍ ആണിത്.

ആക്രമിക്കപ്പെട്ട കുട്ടി എന്റെ ചങ്കാണ്. ആ കുട്ടിക്ക് നീതി കിട്ടാന്‍ ഏതറ്റം വരെയും പോകാന്‍ തയാറാണ്. വോയ്‌സ് ക്ലിപ്പുകള്‍ ഞങ്ങളുടെ കയ്യിലും ഉണ്ട്. അതൊന്നും പുറത്തുവിട്ടു സംഘടന വലുതാക്കാന്‍ ഞങ്ങളില്ല. അടുത്ത ജനറല്‍ ബോഡിക്കേ ദിലീപിന്റെ കാര്യത്തില്‍ തീരുമാനം എടുക്കാനാകൂ. ബൈലോ തിരുത്താന്‍ പാടില്ല. ഇവരുടെ ഓലപ്പാമ്പ് കണ്ടിട്ട് അത് മാറ്റാന്‍ പറ്റുമോ..?