ബ്രാഹ്മണരുടെ ദാരിദ്ര്യം മാത്രമേ കമ്മ്യൂണിസ്റ്റുകളുടെ കണ്ണില്‍പ്പെടുകയുള്ളൂ; വിമര്‍ശനവുമായി വി.ടി.ബല്‍റാം

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ദേശാഭിമാനി ലേഖനത്തില് വിമര്ശനവുമായി വി.ടി.ബല്റാം. ബ്രാഹ്മണരുടെ ദാരിദ്ര്യം മാത്രമേ ദാരിദ്ര്യമായി കമ്യൂണിസ്റ്റുകളുടെ കണ്ണില്‍പ്പെടുകയുള്ളുവെന്ന് ബല്‍റാം ഫെയിസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരാള്‍ക്ക് പോലും പുതുതായി വീട് വക്കാന്‍ പണം നല്‍കുന്നില്ലെന്ന് ബല്‍റാം ആരോപിച്ചു. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം വീടിനുള്ള ഫണ്ട് എല്ലാം ”ലൈഫി”ലേക്ക് മാറ്റിയെന്ന് പറയപ്പെടുന്നു.
മൂന്ന് വര്‍ഷമായിട്ടും പട്ടികജാതിക്കാര്‍ക്ക് ആര്‍ക്കും ഇതുവരെ ഈ പദ്ധതി പ്രയോജനപ്പെട്ടു തുടങ്ങിയിട്ടില്ല. വീട് റിപ്പയറിന് പട്ടികജാതിക്കാര്‍ക്ക് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്നത് പരമാവധി ഒന്നര ലക്ഷമാണ്. അതും സംസ്ഥാനത്ത് ആകെ മൂവായിരത്തോളം ആളുകള്‍ക്ക് മാത്രം. എന്നാല്‍ ബ്രാഹ്മണന്റെ അഗ്രഹാരം റിപ്പയറിന് അഞ്ച് ലക്ഷം തന്നെ വേണമെന്നും ബല്‍റാം കുറിക്കുന്നു.
സവര്‍ണ്ണന്റെ ദാരിദ്ര്യം കേവലം പണമില്ലായ്മ മാത്രമാണ്. എന്നാല്‍ ദലിത് വിഭാഗക്കാരുടേത് ദാരിദ്ര്യവും സാമൂഹിക പിന്നാക്കാവസ്ഥയും അവഗണനയും അവഹേളനവും അടിച്ചമര്‍ത്തലും അധികാര പങ്കാളിത്തമില്ലായ്മയും മുതല്‍ മോബ് ലിഞ്ചിംഗ് വരെ നീളുന്നതാണ്. ഈ അടിസ്ഥാനപരമായ യാഥാര്‍ത്ഥ്യം മനസ്സിലാവാത്തതാണ് കമ്മ്യൂണിസ്റ്റുകളെ ഇന്നും ‘ബ്രാഹ്മിണ്‍ ബോയ്‌സ്’ ആയി നിലനിര്‍ത്തുന്നതെന്നും ബല്‍റാം പറയുന്നു.
ബ്രാഹ്മണര്‍ ഉള്‍പ്പെടെയുള്ള സവര്‍ണ്ണ ഹിന്ദുക്കളില്‍ നല്ലൊരു വിഭാഗം സാമ്പത്തികമായി പിന്നാക്കാവസ്ഥയിലാണെന്ന് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കോടിയേരി പറഞ്ഞിരുന്നു. അഗ്രഹാരങ്ങള്‍ ചേരികള്‍ക്ക് സമാനമായ ദുഃസ്ഥിതിയിലേക്ക് മാറിയെന്നും അഗ്രഹാരങ്ങള്‍ പുതുക്കിപ്പണിയാന്‍ ഒരു വീടിന് കുറഞ്ഞത് അഞ്ച് ലക്ഷം രൂപ ലഭിക്കുന്ന വിധത്തില്‍ പദ്ധതി നടപ്പാക്കേണ്ടതുണ്ടെന്നും കോടിയേരി പറഞ്ഞിരുന്നു.
പോസ്റ്റ് വായിക്കാം
കാര്യം പറയുമ്പോൾ എന്നെ തെറിവിളിച്ചിട്ട് കാര്യമില്ല. ബ്രാഹ്മണരുടെ "ദാരിദ്ര്യം" മാത്രമേ ദാരിദ്യമായി കമ്മ്യൂണിസ്റ്റുകളുടെ…
Posted by VT Balram on Friday, July 26, 2019