സംസ്‌കാര ചടങ്ങുകള്‍ക്ക് പോസ്റ്ററൊട്ടിച്ച ശത്രുക്കള്‍ക്കിടയിലേക്ക് തിരിച്ചു വരവ് നടത്തി പോരാളി ഷാജി; വീണ്ടും റിപ്പോര്‍ട്ടിംഗുമായി എതിരാളികള്‍

തെരഞ്ഞെടുപ്പിലും രാഷ്ട്രീയത്തിലും സോഷ്യല് മീഡിയ കാര്യമായ ഇടപെടലുകള് നടത്തുന്ന ഒരു കാലഘട്ടമാണ് ഇത്. രാഷ്ട്രീയ പാര്ട്ടികളോട് ചായ്വുള്ള പേജുകളും മറ്റും ശക്തമായ പ്രചാരണങ്ങളുമായി സജീവമായി നില്ക്കുന്നു. ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് സിപിഎമ്മിന്റെ ആശയ പ്രചാരണങ്ങള്ക്ക് എന്നും മുന്പന്തിയില് നില്ക്കുന്ന ഒരു പേജാണ് പോരാളി ഷാജി. അടുത്തിടെ മറുനാടന് മലയാളി എന്ന ഓണ്ലൈന് മാധ്യമത്തില് വന്ന വാര്ത്തകളുടെ പേരില് അതിന്റെ ഫെയിസ്ബുക്ക് പേജിനെതിരെ നിലപാടെടുത്തതോടെ നേര്ക്കുനേര് യുദ്ധം തുടങ്ങുകയായിരുന്നു.
 | 
സംസ്‌കാര ചടങ്ങുകള്‍ക്ക് പോസ്റ്ററൊട്ടിച്ച ശത്രുക്കള്‍ക്കിടയിലേക്ക് തിരിച്ചു വരവ് നടത്തി പോരാളി ഷാജി; വീണ്ടും റിപ്പോര്‍ട്ടിംഗുമായി എതിരാളികള്‍

തെരഞ്ഞെടുപ്പിലും രാഷ്ട്രീയത്തിലും സോഷ്യല്‍ മീഡിയ കാര്യമായ ഇടപെടലുകള്‍ നടത്തുന്ന ഒരു കാലഘട്ടമാണ് ഇത്. രാഷ്ട്രീയ പാര്‍ട്ടികളോട് ചായ്‌വുള്ള പേജുകളും മറ്റും ശക്തമായ പ്രചാരണങ്ങളുമായി സജീവമായി നില്‍ക്കുന്നു. ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് സിപിഎമ്മിന്റെ ആശയ പ്രചാരണങ്ങള്‍ക്ക് എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു പേജാണ് പോരാളി ഷാജി. അടുത്തിടെ മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തകളുടെ പേരില്‍ അതിന്റെ ഫെയിസ്ബുക്ക് പേജിനെതിരെ നിലപാടെടുത്തതോടെ നേര്‍ക്കുനേര്‍ യുദ്ധം തുടങ്ങുകയായിരുന്നു.

മറുനാടന്റെ ഫെയിസ്ബുക്ക് പേജില്‍ പോസ്റ്റുകളൊന്നും പബ്ലിഷ് ചെയ്യാന്‍ കഴിയാത്ത വിധമാണ് റിപ്പോര്‍ട്ടിംഗ് നടന്നത്. വീഡിയോകള്‍ പോലും പബ്ലിഷ് ചെയ്യാന്‍ സാധിക്കുന്നില്ല. അതിനിടയില്‍ പോരാളി ഷാജിയുടെ പേജ് കുറച്ചു നേരത്തേക്ക് കാണാതായി. സംഘപരിവാര്‍, കോണ്‍ഗ്രസ് അനുകൂലികളുടെ മാസ് റിപ്പോര്‍ട്ടിംഗില്‍ പേജ് പൂട്ടിയെന്ന് വാര്‍ത്തകള്‍ വന്നു. ശവസംസ്‌കാര പോസ്റ്ററുകള്‍ ഒട്ടിച്ചാണ് എതിരാളികള്‍ ഇതിനെ ആഘോഷിച്ചത്. പോരാളി ഷാജി ‘മെരിച്ചു’വെന്ന് മലയാള മനോരമയും വാര്‍ത്ത നല്‍കി.

എന്നാല്‍ ഒന്നും സംഭവിക്കാത്തതു പോലെ പോരാളി ഷാജിയുടെ പേജ് വീണ്ടും പ്രത്യക്ഷപ്പെട്ടു. പേജ് കുറച്ചു നേരത്തേക്ക് അണ്‍പബ്ലിഷ് ചെയ്തതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിപിഎം സൈബര്‍ അണികള്‍ റിപ്പോര്‍ട്ടിംഗ് നടത്തിയതോടെയാണ് ഷാജിയോട് ഏറ്റുമുട്ടിയ പേജുകള്‍ക്ക് അബദ്ധമായതെന്നാണ് കരുതുന്നത്. പോരാളി ഷാജിക്കെതിരെ വീണ്ടും മാസ് റിപ്പോര്‍ട്ടിംഗ് ആരംഭിച്ചിട്ടുണ്ടെന്നും വിവരമുണ്ട്.