‘ആമ്പിളയാരുന്താ വണ്ടിയെ തൊട്രാ, പാക്കലാം’; കെഎസ്ആര്‍ടിസി ബസ് തകര്‍ക്കാന്‍ വന്ന ബിജെപിക്കാരെ ഓടിച്ച തമിഴ്‌നാട് എസ്.ഐയെ പരിചയപ്പെടാം

തിരുവനന്തപുരം: ‘ആമ്പിളയാരുന്താ വണ്ടിയെ തൊട്രാ, പാക്കലാം’! ഈ വാക്കുകളാണ് കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല് മീഡിയയിലെ പ്രധാന ചര്ച്ചാ വിഷയം. ഹര്ത്താലിന് അക്രമം അഴിച്ചുവിടാന് ശ്രമിച്ച സംഘ്പരിവാര് ഗുണ്ടകളെ നേരിട്ട തമിഴ്നാട് എസ്.ഐയുടേതാണ് ഈ വാക്കുകള്. ഹര്ത്താല് ദിനത്തിലാണ് കേരള-തമിഴ്നാട് അതിര്ത്തി പ്രദേശമായ കളിയിക്കാവിളയില് നിരത്തിലിറങ്ങിയ കെ.എസ്.ആര്.ടി ബസിനെ ആക്രമിക്കാനായി സംഘ്പരിവാര് ആള്ക്കൂട്ടമെത്തിയത്. ഈ സമയത്ത് സുരക്ഷയ്ക്കായി ഉണ്ടായിരുന്നത് വിരലിലെണ്ണാവുന്ന പോലീസുകര് മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്.
എന്നാല്‍ അക്രമിസം ഘത്തെ കളിയിക്കാവിള എസ്‌ഐ മോഹന അയ്യര്‍ ഒറ്റയ്ക്ക് തന്നെ വിരട്ടിയോടിച്ചു. ധൈര്യമുണ്ടെങ്കില്‍ ബസില്‍ തൊട്ട് നോക്കെന്ന് മോഹന അയ്യര്‍ അക്രമികളെ വെല്ലുവിളിച്ചു. എസ്.ഐയുടെ അപ്രതീക്ഷിതമായ നീക്കത്തില്‍ പതറിയ ഗുണ്ടകള്‍ മടങ്ങിപ്പോകുകയും ചെയ്തു. സമരക്കാര്‍ അടക്കം എല്ലാവര്‍ക്കും സഞ്ചരിക്കാനുള്ളതാണ് ബസുകളെന്നും അതു തകര്‍ക്കുന്നത് നോക്കിനില്‍ക്കാന്‍ കഴിയില്ലെന്നായിരുന്നു മോഹന അയ്യര്‍ പിന്നീട് പ്രതികരിച്ചത്.
കെ.എസ്.ആര്.ടി.സി ഡയറക്ടര്‍ അദ്ദേഹത്തിന് ടോമിന്‍ തച്ചങ്കരി വക പ്രശംസാപത്രവും 1000 രൂപ പാരിതോഷികവും നല്‍കിയിട്ടുണ്ട്. അക്രമികളെ നേരിടുന്ന മോഹന അയ്യരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
വീഡിയോ കാണാം.
തമിഴ്‌നാട് അതിർത്തിയിൽ കെ.എസ്.ആർ.ടി.സി ബസ് തകർക്കാൻ വന്ന അക്രമികളെ സിനിമ സ്റ്റൈലിൽ വിരട്ടുന്ന തമിഴ്‌നാട് പൊലീസ്. "ആംപിളയാനാ പോയി വണ്ടിയെ തൊഡ്റാ.." കൊല മാസ് സീൻ. ❤️
Posted by Abhijith B on Thursday, January 3, 2019