ടി.വി. ന്യൂ സമരം ഒത്തുതീർപ്പായി; മൂന്ന് മാസത്തിനകം റീലോഞ്ച്

നാലു മാസമായി ശമ്പളം ലഭിക്കാത്തതിനേത്തുടർന്ന് ടി.വി.ന്യൂ ചാനലിലെ ജീവനക്കാർ നടത്തിവന്ന സമരം ഒത്തുതീർപ്പാകുന്നു. ശമ്പളക്കുടിശ്ശിക പത്താം തിയതി കൊടുത്ത് തീർക്കാമെന്നും മൂന്ന് മാസത്തിനകം ചാനൽ വീണ്ടും പ്രവർത്തനം ആരംഭിക്കാമെന്നും മാനേജ്മെന്റ് സമ്മതിച്ചതോടെയാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. ഇന്ന് രാത്രി ഇതുസംബന്ധിച്ച് സമരക്കാരും മാനേജ്നമെന്റും തമ്മിൽ കരാർ ഒപ്പിടും. എന്നാൽ പത്താം തിയതി മുഴുവൻ ശമ്പളവും ലഭിച്ച ശേഷമേ സമരം അവസാനിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കൂ എന്ന നിലപാടിലാണ് ജീവനക്കാർ.
 | 

ടി.വി. ന്യൂ സമരം ഒത്തുതീർപ്പായി; മൂന്ന് മാസത്തിനകം റീലോഞ്ച്

കൊച്ചി: നാലു മാസമായി ശമ്പളം ലഭിക്കാത്തതിനേത്തുടർന്ന് ടി.വി.ന്യൂ ചാനലിലെ ജീവനക്കാർ നടത്തിവന്ന സമരം ഒത്തുതീർപ്പാകുന്നു. ശമ്പളക്കുടിശ്ശിക പത്താം തിയതി കൊടുത്ത് തീർക്കാമെന്നും മൂന്ന് മാസത്തിനകം ചാനൽ വീണ്ടും പ്രവർത്തനം ആരംഭിക്കാമെന്നും മാനേജ്‌മെന്റ് സമ്മതിച്ചതോടെയാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമായത്. ഇന്ന് രാത്രി ഇതുസംബന്ധിച്ച് സമരക്കാരും മാനേജ്‌നമെന്റും തമ്മിൽ കരാർ ഒപ്പിടും. എന്നാൽ പത്താം തിയതി മുഴുവൻ ശമ്പളവും ലഭിച്ച ശേഷമേ സമരം അവസാനിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കൂ എന്ന നിലപാടിലാണ് ജീവനക്കാർ.

സി.ഐ.ടി.യു നേതാവ് കെ.ചന്ദ്രൻപിള്ള, പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റ് എൻ.പത്മനാഭൻ എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് ദിവസമായി നടന്ന മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് ഒത്തുതീർപ്പ് കരാർ രൂപപ്പെട്ടത്. ടി.വി. ന്യൂ ഡയറക്ടർ ബോർഡ് അംഗം കെഎം മർസൂക്ക്, ഫിനാൻസ് ഡയറക്ടർ ബിജു ചെറിയാൻ എന്നിവർ മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് ചർച്ചകളിൽ പങ്കെടുത്തു.

മൂന്ന് മാസം കഴിഞ്ഞ് ചാനൽ പ്രവർത്തനം ആരംഭിക്കും വരെ ജീവനക്കാർ വിനോദ പരിപാടികളും ന്യൂസ് അധിഷ്ഠിത പരിപാടികളും ഷൂട്ട് ചെയ്യണം എന്നും ധാരണയായിട്ടുണ്ട്. പരമാവധി 15000 രൂപ വരെയാണ് ഈ സമയം ശമ്പളം ലഭിക്കുക. ഇക്കാര്യങ്ങളെല്ലാം അടങ്ങിയ കാരാർ ആണ് ഇന്ന് ഒപ്പിടുക.

ടി.വി. ന്യൂ സമരം ഒത്തുതീർപ്പായി; മൂന്ന് മാസത്തിനകം റീലോഞ്ച്

കാരാർ നിലവിൽ വരുന്നതോടെ ജീവനക്കാർ പ്രത്യക്ഷ സമര പരിപാടികളിൽ നിന്നും മാറും. ഇതിന്റെയടിസ്ഥാനത്തിൽ നാളെ നടത്താനിരുന്ന ധർണ മാറ്റിവച്ചതായി ജീവനക്കാർ അറിയിച്ചു. ചാനലിന്റെ പ്രധാന ഉടമകളായ ചേംബർ ഓഫ് കൊമേഴ്‌സ് ഓഫീസിന് മുന്നിൽ നാളെ ധർണ നടത്തുമെന്ന് സമരക്കാർ അറിയിച്ചിരുന്നു. വി.എസ്. അച്ചുതാനന്ദനായിരുന്നു സമരം ഉദ്ഘാടനം ചെയ്യാനിരുന്നത്.

ചാനലിന്റെ എറണാകുളം പാടിവട്ടത്തുള്ള ഓഫീസിന്റെ റിസപ്ഷൻ അടുക്കളയാക്കി താമസം തുടങ്ങിയുള്ള പ്രതിഷേധവും തുടരുകായായിരുന്നു. ശമ്പളം ലഭിക്കാത്തതിനേത്തുടർന്ന് ബൂദ്ധിമുട്ടിലായ തങ്ങളെ വാടകയ്ക്ക് താമസിക്കുന്ന വീടുകളിൽ നിന്നും ഇറക്കിവിട്ടെന്നും അതിനാലാണ് ഇത്തരമൊരു സമരം നടത്തുന്നതെന്നും സമരക്കാർ പറഞ്ഞിരുന്നു. 20 ഓളം ജീവനക്കാക്കാരാണ് റിസപ്ഷനിൽ കഞ്ഞിവച്ചുള്ള സമരത്തിൽ പങ്കെടുക്കുന്നത്.