തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരം; ഹൈപ്പര്‍ മാര്‍ക്കറ്റിലെ 78 ജീവനക്കാര്‍ക്ക് രോഗം

തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരമാണെന്ന് മുഖ്യമന്ത്രി.
 

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരമാണെന്ന് മുഖ്യമന്ത്രി. ഇന്ന് 339 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ 301 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. 16 രോഗികളുടെ ഉറവിടം അറിയില്ല. അട്ടക്കുളങ്ങരയിലെ രാമചന്ദ്ര ഹൈപ്പര്‍മാര്‍ക്കറ്റിലെ 78 ജീവനക്കാര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇവര്‍ തമിഴ്‌നാട് സ്വദേശികളാണെന്നും വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇത്രയും ജീവനക്കാര്‍ക്ക് രോഗം കണ്ടെത്തിയെങ്കില്‍ അവരില്‍ നിന്ന് എത്രയാളുകളിലേക്ക് രോഗം പകര്‍ന്നിട്ടുണ്ടാകാമെന്ന് പറയാന്‍ കഴിയില്ല. ഇവിടെ എത്തിയിട്ടുള്ളവര്‍ എത്രയും വേഗം അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തെയോ ആശുപത്രിയെയോ ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തലസ്ഥാനത്തെ പ്രതിരോധ നടപടികള്‍ പുനഃക്രമീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.