പ്രളയത്തില്‍ ആറന്മുള ഒലിച്ചു പോകാതിരുന്നതിന് കാരണം കുമ്മനം; സുഗതകുമാരി

പ്രളയത്തില് ആറന്മുള ഒലിച്ചു പോകാതിരുന്നതിന് കാരണം മുന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന് കുമ്മനം രാജശേഖരന് ആണെന്ന് പ്രമുഖ കവയിത്രി സുഗതകുമാരി. ലോക്സഭാ തെരഞ്ഞെടുപ്പില് തിരുവനന്തപുരത്ത് മത്സരിക്കാനുള്ള തയ്യാറെടുപ്പുകള് ആരംഭിച്ചു കഴിഞ്ഞ കുമ്മനം രാജശേഖരന് കഴിഞ്ഞ ദിവസം സുഗതകുമാരിയെ സന്ദര്ശിച്ചിരുന്നു. അക്ഷര മാതാവിന്റെ അനുഗ്രഹം തേടിയെന്നാണ് കുമ്മനം ഈ സന്ദര്ശനത്തെ വിശേഷിപ്പിച്ചത്.
 

തിരുവനന്തപുരം: പ്രളയത്തില്‍ ആറന്മുള ഒലിച്ചു പോകാതിരുന്നതിന് കാരണം മുന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആണെന്ന് പ്രമുഖ കവയിത്രി സുഗതകുമാരി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞ കുമ്മനം രാജശേഖരന്‍ കഴിഞ്ഞ ദിവസം സുഗതകുമാരിയെ സന്ദര്‍ശിച്ചിരുന്നു. അക്ഷര മാതാവിന്റെ അനുഗ്രഹം തേടിയെന്നാണ് കുമ്മനം ഈ സന്ദര്‍ശനത്തെ വിശേഷിപ്പിച്ചത്.

കുമ്മനം ഇല്ലായിരുന്നെങ്കില്‍ ആറന്മമുളയിലെ ഗ്രാമങ്ങള്‍ കഴിഞ്ഞ പ്രളയകാലത്ത് ഒലിച്ചു പോകുമായിരുന്നുവെന്നും നൂറുകണക്കിന് ഏക്കര്‍ ഭൂമി കോണ്‍ക്രീറ്റ് ആകാഞ്ഞത് കുമ്മനത്തിന്റെ പോരാട്ടവീര്യം കൊണ്ടാണെന്നുമാണ് സുഗതകുമാരി പറയുന്നത്. ആറന്മുള ഗ്രാമവാസികളുടെയും ആറന്മുളയപ്പന്റെയും അനുഗ്രഹം കുമ്മനം രാജശേഖരന് ഉണ്ടാകുമെന്നും സുഗതകുമാരി പറഞ്ഞു.

തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാല്‍ വിജയമുറപ്പാണെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചത് അനുസരിച്ചാണ് ഗവര്‍ണര്‍ പദവി രാജിവെച്ച് കുമ്മാനം സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. അതേസമയം നരേന്ദ്ര മോഡി മത്സരിച്ചാല്‍ പോലും സിറ്റിംഗ് സീറ്റ് നിലനിര്‍ത്തുമെന്ന നിലപാടിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍.