ആലപ്പാട് കരിമണല്‍ ഖനനം നിര്‍ത്തിവെക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍

പരിസ്ഥിതി ആഘാതമുണ്ടാക്കുന്ന ആലപ്പാട് കരിമണല് ഖനനത്തിനെതിരെ മുതിര്ന്ന സിപിഎം നേതാവും ഭരണപരിഷ്കാര കമ്മീഷന് ചെയര്മാനുമായ വി.എസ് അച്യുതാനന്ദന്. തുടര്പഠനവും നിഗമനങ്ങളും വരുന്നതു വരെയെങ്കിലും ആലപ്പാട്ടെ കരിമണല് ഖനനം അവസാനിപ്പിക്കുന്നതാവും ഉചിതമെന്ന് അദ്ദേഹം പറഞ്ഞു. ജനിച്ച മണ്ണില് മരിക്കണം എന്ന ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനെക്കാള് വിലയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
 

തിരുവനന്തപുരം: പരിസ്ഥിതി ആഘാതമുണ്ടാക്കുന്ന ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍. തുടര്‍പഠനവും നിഗമനങ്ങളും വരുന്നതു വരെയെങ്കിലും ആലപ്പാട്ടെ കരിമണല്‍ ഖനനം അവസാനിപ്പിക്കുന്നതാവും ഉചിതമെന്ന് അദ്ദേഹം പറഞ്ഞു. ജനിച്ച മണ്ണില്‍ മരിക്കണം എന്ന ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനെക്കാള്‍ വിലയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഖനനം മൂലം ആലപ്പാടിന് സംഭവിച്ചതെന്ത് എന്ന് മനസ്സിലാക്കാന്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളും നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ പഠനവുംതന്നെ ധാരാളമാണ്. ധാതു സമ്പത്ത് വെറുതെ കളയരുത് എന്ന ലാഭചിന്തയിലൂടെയല്ല, അപകടകരമായ ഒരു പാരിസ്ഥിതിക പ്രതിസന്ധിയെ നോക്കിക്കാണേണ്ടതെന്ന് വി.എസ് പറഞ്ഞു. സര്‍ക്കാരിന്റെ നിലപാടിന് പരസ്യമായി എതിര്‍ക്കുന്നതാണ് വി.എസിന്റെ നിലപാട്. നേരത്തെ ഖനനം നിര്‍ത്തിവെക്കില്ലെന്ന് വ്യവസായിക മന്ത്രി ഇ.പി.ജയരാജന്‍ അറിയിച്ചിരുന്നു.

ഇന്നത്തെ നിലയില്‍ ഇനിയും മുന്നോട്ടുപോയാല്‍, അത് ആലപ്പാടിനെ മാത്രമല്ല, ബാധിക്കുക. കടലും കായലും ഒന്നായി, അപ്പര്‍ കുട്ടനാട് വരെയുള്ള കാര്‍ഷിക ജനവാസമേഖല പോലും ഇല്ലാതാവുന്ന സ്ഥിതിയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷം മുമ്പ് വന്ന നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് തീര്‍ച്ചയായും ഗൗരവത്തിലെടുക്കേണ്ടതാണെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.