വിഡ്ഢികളുടെ കേരളം ഈ ദുരന്തം അര്‍ഹിക്കുന്നു; കേരളത്തിന് സഹായം നല്‍കരുതെന്ന് സംഘപരിവാര്‍ അണികളുടെ പ്രചരണം

കേരളത്തിനെതിരെ ദേശീയതലത്തില് വിദ്വേഷ പ്രചാരണവുമായി സംഘപരിവാര് അണികള്. പ്രളയ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായങ്ങള് നല്കരുതെന്നും ഇത്തരം ദുരന്തങ്ങള് വിഡ്ഢികളായ കേരളീയര് അര്ഹിക്കുന്നുവെന്നും ചിലര് സോഷ്യല് മീഡിയയില് ആരോപിക്കുന്നു. സഹായങ്ങള്ക്കായി ദേശീയതലത്തില് ക്യാംപെയിനുകള് നടത്താന് തീരുമാനിച്ചതിന് പിന്നാലെയായിരുന്നു ഈ പ്രചാരണങ്ങള് ആരംഭിച്ചത്. ഫെയിസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ മാധ്യമങ്ങള് വഴിയാണ് പ്രചാരണം നടക്കുന്നത്.
 

കൊച്ചി: കേരളത്തിനെതിരെ ദേശീയതലത്തില്‍ വിദ്വേഷ പ്രചാരണവുമായി സംഘപരിവാര്‍ അണികള്‍. പ്രളയ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായങ്ങള്‍ നല്‍കരുതെന്നും ഇത്തരം ദുരന്തങ്ങള്‍ വിഡ്ഢികളായ കേരളീയര്‍ അര്‍ഹിക്കുന്നുവെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ആരോപിക്കുന്നു. സഹായങ്ങള്‍ക്കായി ദേശീയതലത്തില്‍ ക്യാംപെയിനുകള്‍ നടത്താന്‍ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു ഈ പ്രചാരണങ്ങള്‍ ആരംഭിച്ചത്. ഫെയിസ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ മാധ്യമങ്ങള്‍ വഴിയാണ് പ്രചാരണം നടക്കുന്നത്.

കേരളത്തിലെ പ്രളയം ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും കമ്മ്യൂണിസ്റ്റുകളെയും മാത്രമേ ബാധിച്ചിട്ടുള്ളൂവെന്നും അയ്യപ്പസ്വാമിയോട് ചെയ്തതിനുള്ള ശിക്ഷയാണിതെന്നുമാണ് ശങ്കരന്‍ നായര്‍ എന്ന വ്യക്തി പോസ്റ്റ് ചെയ്തത്. കേരളത്തില്‍ പ്രകൃതി ദുരന്തങ്ങള്‍ ബാധിച്ചിരിക്കുന്ന ക്രിസ്ത്യന്‍, മുസ്ലിം ഭൂരിപക്ഷ മേഖലകളിലാണ്. ആലപ്പുഴയിലെ കുട്ടനാട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി, ഏറണാകുളം, തൃശൂര്‍, വയനാട് എന്നിവിടങ്ങളില്‍ ക്രിസ്ത്യാനികളാണ് ഭൂരിപക്ഷം. മലപ്പുറം കോഴിക്കോട് ജില്ലകള്‍ മുസ്ലിം ഭൂരിപക്ഷ മേഖലയാണ്. പാലക്കാട് കമ്മ്യൂണിസ്റ്റുകള്‍ ധാരാളമുള്ള ഇടമാണ്. പ്രകൃതിയ്ക്കും ജീവജാലങ്ങള്‍ക്കും ഏറ്റവുമധികം ദോഷം വരുത്തിവെക്കുന്നത് ഇവരാണെന്ന് ശങ്കരന്‍ നായര്‍ ആരോപിക്കുന്നു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു രൂപപോലും സംഭാവന ചെയ്യരുതെന്ന് ധനഞ്ജയ് ഉപാധ്യായ് എന്ന സംഘ്പരിവാര്‍ അനുകൂല ട്വിറ്റര്‍ ഹാന്‍ഡില്‍ പോസ്റ്റ് ചെയ്തു. ദുരിതാശ്വാസത്തിനായി കേരളം പണം ഉപയോഗിക്കില്ല. അതുകൊണ്ട് ഒരുരൂപ പോലും നല്‍കരുത്. ഇത് നക്സലുകള്‍ക്കും ജെ.എന്‍.യുവിലെ ‘ഛിദ്രശക്തി’കള്‍ക്കും നല്‍കി കേരളത്തിലെ ഇടതുസര്‍ക്കാര്‍ രാജ്യത്തിനെതിരെ ഉപയോഗിക്കുമെന്ന് ഇയാള്‍ പറയുന്നു.