വിവാദ സ്‌കിറ്റ് അവതരിപ്പിച്ചത് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും അനുമതിയോടെ; വെളിപ്പെടുത്തലുമായി തെസ്‌നി ഖാന്‍

അമ്മ മഴവില്ല് സ്റ്റേജ് ഷോയില് അവതരിപ്പിച്ച വിവാദ സ്കിറ്റ് അവതരിപ്പിച്ചത് മോഹന്ലാലിന്റെയും മമ്മൂട്ടിയുടെയും അനുമതിയേടെയെന്ന് നടി തെസ്നി ഖാന്. ഡബ്ല്യൂ.സി.സി അംഗങ്ങളെ കളിയാക്കുന്നതാണ് സ്കിറ്റെന്ന് നേരത്തെ ആക്ഷേപമുര്ന്നിരുന്നു. ഈ സാഹചര്യത്തിലാണ് തെസ്നിയുടെ വെളിപ്പെടുത്തല്. സ്ക്റ്റിന്റെ കഥ, തിരക്കഥ നിര്വ്വഹിച്ചിരിക്കുന്നത് സുരഭി ലക്ഷ്മി, മഞ്ജു പിള്ള എന്നിവരാണ്. റിഹേഴ്സല് കണ്ടിട്ടും പാര്വ്വതി എന്തുകൊണ്ട് ആ സമയത്ത് പ്രതികരിച്ചില്ലെന്നും തെസ്നി ചോദിച്ചു. മലയാള മനോരമയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് അവര് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
 | 

വിവാദ സ്‌കിറ്റ് അവതരിപ്പിച്ചത് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും അനുമതിയോടെ; വെളിപ്പെടുത്തലുമായി തെസ്‌നി ഖാന്‍

കൊച്ചി: അമ്മ മഴവില്ല് സ്റ്റേജ് ഷോയില്‍ അവതരിപ്പിച്ച വിവാദ സ്‌കിറ്റ് അവതരിപ്പിച്ചത് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും അനുമതിയേടെയെന്ന് നടി തെസ്‌നി ഖാന്‍. ഡബ്ല്യൂ.സി.സി അംഗങ്ങളെ കളിയാക്കുന്നതാണ് സ്‌കിറ്റെന്ന് നേരത്തെ ആക്ഷേപമുര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് തെസ്‌നിയുടെ വെളിപ്പെടുത്തല്‍. സ്‌ക്റ്റിന്റെ കഥ, തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത് സുരഭി ലക്ഷ്മി, മഞ്ജു പിള്ള എന്നിവരാണ്. റിഹേഴ്‌സല്‍ കണ്ടിട്ടും പാര്‍വ്വതി എന്തുകൊണ്ട് ആ സമയത്ത് പ്രതികരിച്ചില്ലെന്നും തെസ്‌നി ചോദിച്ചു. മലയാള മനോരമയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

സിദ്ദിഖ്, മോഹന്‍ലാല്‍, മമ്മൂട്ടി, സുജിത്, മുകേഷ്, ദേവന്‍ തുടങ്ങിയ താരങ്ങള്‍ സ്‌കിറ്റ് വായിച്ചിരുന്നു. അവര്‍ക്ക് സ്‌കിറ്റില്‍ പറയാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് ധാരണയുണ്ടായിരുന്നു. പക്ഷേ അവരൊന്നും യാതൊരു പ്രശ്‌നവും പറഞ്ഞിട്ടില്ല. എന്തെങ്കിലും കുഴപ്പം തോന്നിയിരുന്നെങ്കില്‍ അത് വേണ്ടെന്ന് അവര്‍ പറയുമായിരുന്നു. സാധാരണയായി മമ്മൂട്ടി ഇത്തരം പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാല്‍ അദ്ദേഹത്തിന് പോലും യാതൊരു പ്രശ്‌നവും തോന്നിയില്ലെന്ന് തെസ്‌നി ഖാന്‍ പറഞ്ഞു.

താര സംഘടനയുടെ പേരില്‍ നടത്തിയിരിക്കുന്ന ഒരു പരിപാടിയില്‍ പരസ്യമായി സ്ത്രീകളെ അപമാനിക്കുന്നതായിരുന്നു സ്‌കിറ്റെന്ന് നേരത്തെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. നടി പാര്‍വ്വതിയും റീമ കല്ലിങ്കലും ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ പ്രതികരണം നടത്തിയിരുന്നു. സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എംഎ ബേബിയും സ്‌കിറ്റിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.