സംവിധായകന്‍ റോഷന്‍ ആഡ്രൂസിന് നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തി

സംവിധായകന് റോഷന് ആഡ്രൂസിന് നിര്മാതാക്കളുടെ സംഘടന വിലക്കേര്പ്പെടുത്തി. റോഷന് ആന്ഡ്രൂസും ചില ഗുണ്ടകളും ചേര്ന്ന് വീട്ടില് കയറി അക്രമിച്ചുവെന്ന നിര്മ്മാതാവ് ആല്വിന് ആന്റണിയുടെ പരാതിയിന്മേലാണ് നടപടി. അതേസമയം ആരോപണം നിഷേധിച്ച് റോഷന് ആന്ഡ്രൂസ് രംഗത്ത് വന്നിട്ടുണ്ട്. ആല്വിന് ആന്റണിയുടെ മകനുമായി റോഷന് ആന്ഡ്രൂസിന് പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് അക്രമണത്തിലേക്ക് നയിച്ചതെന്നുമാണ് നിലവില് ലഭിക്കുന്ന വിവരങ്ങള്. എന്നാല് ഇക്കാര്യത്തില് വ്യക്തതയുണ്ടായിട്ടില്ല.
 | 
സംവിധായകന്‍ റോഷന്‍ ആഡ്രൂസിന് നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തി

കൊച്ചി: സംവിധായകന്‍ റോഷന്‍ ആഡ്രൂസിന് നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തി. റോഷന്‍ ആന്‍ഡ്രൂസും ചില ഗുണ്ടകളും ചേര്‍ന്ന് വീട്ടില്‍ കയറി അക്രമിച്ചുവെന്ന നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ പരാതിയിന്മേലാണ് നടപടി. അതേസമയം ആരോപണം നിഷേധിച്ച് റോഷന്‍ ആന്‍ഡ്രൂസ് രംഗത്ത് വന്നിട്ടുണ്ട്. ആല്‍വിന്‍ ആന്റണിയുടെ മകനുമായി റോഷന്‍ ആന്‍ഡ്രൂസിന് പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഇതാണ് അക്രമണത്തിലേക്ക് നയിച്ചതെന്നുമാണ് നിലവില്‍ ലഭിക്കുന്ന വിവരങ്ങള്‍. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടായിട്ടില്ല.

ശനിയാഴ്ച്ച രാത്രി 12 മണിയോടെയായിരുന്നു ആല്‍വിന്റെ വീടിന് നേരെ റോഷന്‍ ആന്‍ഡ്രൂസും പതിനഞ്ചോളം വരുന്ന ഗുണ്ടകളും ചേര്‍ന്ന് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ആരോപണം. ആക്രമണ സമയത്ത് വീട്ടിലുണ്ടായിരുന്ന അതിഥിയെയും മകളെയും ഗുണ്ടകള്‍ ആക്രമിച്ചതായി പരാതിയില്‍ പറയുന്നു. വിഷയത്തില്‍ ഡിജിപി ഉള്‍പ്പെടെയുള്ളവര്‍ക്ക് ആല്‍വിന്‍ ആന്റണി പരാതി നല്‍കിയിട്ടുണ്ട്. ആല്‍വിന്‍ ആന്റണിയും സുഹൃത്തും ചേര്‍ന്ന് തന്നെയാണ് ആക്രമിച്ചതെന്ന് റോഷന്‍ ആന്‍ഡ്രൂസും ആരോപണം ഉന്നയിച്ചിട്ടുണ്ട്.

ആല്‍വിന്‍ ആന്റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണി തന്റെ കൂടെ അസിസ്റ്റന്റായി മുംബൈ പൊലീസ്, ഹൗ ഓള്‍ഡ് ആര്‍ യു എന്നീ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും മയക്കുമരുന്നിന്റെ ഉപയോഗം ഇയാള്‍ക്കുണ്ടായിരുവെന്നും ഒരിക്കല്‍ താക്കീത് നല്‍കിയെങ്കിലും പിന്നീട് വീണ്ടും ഉപയോഗം തുടര്‍ന്നപ്പോള്‍ ഇയാളെ പുറത്താക്കുകയായിരുന്നുവെന്നുമാണ് റോഷന്‍ ആന്‍ഡ്രൂസ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. മകനെ പുറത്താക്കിയതിന് പിന്നാലെ തനിക്കെതിരെ ആല്‍വിന്‍ ആന്റണി അപവാദ പ്രചാരണം നടത്തുകയും ചെയ്തു.

ഇക്കാര്യങ്ങള്‍ അന്വേഷിക്കാനായി ആല്‍വിന്‍ ആന്റണിയുടെ വീട്ടില്‍ ചെന്നിരുന്നു. ഈ സമയത്ത് തന്നെയും സുഹൃത്ത് നവാസിനെയും ആല്‍വിനും പിതാവും മറ്റു ചിലരും ചേര്‍ന്ന് മര്‍ദ്ദിച്ചതായി റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. തുടര്‍ന്ന് റോഷന്‍ ആന്‍ഡ്രൂസും പരാതി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.