ഹര്‍ജി നല്‍കിയത് മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരം; ചതിക്കപ്പെട്ടുവെന്ന് നടി ഹണി റോസ്

നടി ആക്രമണ കേസില് കക്ഷിചേരാനുള്ള ഹര്ജി നല്കിയ വിഷയത്തില് ചതിക്കപ്പെട്ടുവെന്ന് എ.എം.എം.എ എക്സിക്യൂട്ടീവ് അംഗം ഹണി റോസ്. മോഹന്ലാല് നിര്ദേശിച്ച പ്രകാരമാണ് ഹര്ജി തയ്യാറാക്കിയ ബാബുരാജുമായി സംസാരിച്ചത്. ഹര്ജിയില് ഉന്നയിച്ചിരിക്കുന്ന വിഷയങ്ങള് ഹണി റോസ് അറിയേണ്ടതില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല് അമര്ഷം രേഖപ്പെടുത്തിയപ്പോള് ഒന്നും രണ്ടും പേജുകള് വാട്സാപ്പില് അയച്ചു തന്നു.
 | 

ഹര്‍ജി നല്‍കിയത് മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരം; ചതിക്കപ്പെട്ടുവെന്ന് നടി ഹണി റോസ്

കൊച്ചി: നടി ആക്രമണ കേസില്‍ കക്ഷിചേരാനുള്ള ഹര്‍ജി നല്‍കിയ വിഷയത്തില്‍ ചതിക്കപ്പെട്ടുവെന്ന് എ.എം.എം.എ എക്‌സിക്യൂട്ടീവ് അംഗം ഹണി റോസ്. മോഹന്‍ലാല്‍ നിര്‍ദേശിച്ച പ്രകാരമാണ് ഹര്‍ജി തയ്യാറാക്കിയ ബാബുരാജുമായി സംസാരിച്ചത്. ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങള്‍ ഹണി റോസ് അറിയേണ്ടതില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എന്നാല്‍ അമര്‍ഷം രേഖപ്പെടുത്തിയപ്പോള്‍ ഒന്നും രണ്ടും പേജുകള്‍ വാട്‌സാപ്പില്‍ അയച്ചു തന്നു.

പ്രൊസിക്യൂട്ടറെ മാറ്റണമെന്നത് സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഹര്‍ജിയുടെ രണ്ടാം പേജിലായിരുന്നു. ഈ പേജ് താന്‍ കണ്ടിട്ടില്ലെന്നാണ് ഹണി റോസിന്റെ വാദം. വിഷയത്തില്‍ താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കി. അതേസമയം ഹര്‍ജിയിലെ പാളിച്ചകളെക്കുറിച്ച് നിയമോപദേശം തേടാന്‍ സെക്രട്ടറി ഇടവേള ബാബുവിനെ സംഘടന ചുമതലപ്പെടുത്തി.

ഹര്‍ജി നല്‍കാനുള്ള തീരുമാനം സംഘടനയുടേതായിരുന്നില്ലെന്നും വനിതാ അംഗങ്ങള്‍ സ്വന്തം താല്‍പര്യപ്രകാരം ചെയ്തതാണെന്നും ചൊവ്വാഴ്ച നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിനുശേഷം ട്രഷറര്‍ ജഗദീഷ് പറഞ്ഞിരുന്നു. എന്നാല്‍ സംഘടനയുടെ അറിവോടെയായിരുന്നു ഹര്‍ജിയെന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍ നല്‍കുന്ന സൂചനകള്‍.