സംവിധായകന്‍ അറിയാതെ ചിത്രത്തിന്റെ റിലീസ്; നിര്‍മ്മാതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ക്രിഷ് കൈമളിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്

സംവിധായകനറിയാതെ സിനിമയുടെ റിലീസ് തീരുമാനിച്ചതായി ആക്ഷേപം. സംവിധായനും ഛായാഗ്രാഹകനുമായ ക്രിഷ് കൈമളാണ് തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ നിര്മ്മാതാവ് നാസര് ലത്തീഫിനെതിരെ ആരോപണങ്ങള് ഉന്നയിച്ചിരിക്കുന്നത്. ഓലപ്പീപ്പിയ്ക്കു ശേഷം ഞാന് എഴുതി, ഛായാഗ്രഹണവും സംവിധാനവും ചെയ്ത 'ആഷിഖ് വന്ന ദിവസം നാളെ തിയേറ്ററുകളില് എത്തുന്നുവെന്ന് സോഷ്യല് മീഡിയകള് വഴി അറിയുവാന് കഴിഞ്ഞു. വളരെ സന്തോഷമുണ്ടെന്ന് അദ്ദേഹം ഫെയിസ്ബുക്കില് കുറിച്ചു.
 | 

സംവിധായകന്‍ അറിയാതെ ചിത്രത്തിന്റെ റിലീസ്; നിര്‍മ്മാതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ക്രിഷ് കൈമളിന്റെ ഫെയിസ്ബുക്ക് പോസ്റ്റ്

കൊച്ചി: സംവിധായകനറിയാതെ സിനിമയുടെ റിലീസ് തീരുമാനിച്ചതായി ആക്ഷേപം. സംവിധായനും ഛായാഗ്രാഹകനുമായ ക്രിഷ് കൈമളാണ് തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ നിര്‍മ്മാതാവ് നാസര്‍ ലത്തീഫിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ഓലപ്പീപ്പിയ്ക്കു ശേഷം ഞാന്‍ എഴുതി, ഛായാഗ്രഹണവും സംവിധാനവും ചെയ്ത ‘ആഷിഖ് വന്ന ദിവസം നാളെ തിയേറ്ററുകളില്‍ എത്തുന്നുവെന്ന് സോഷ്യല്‍ മീഡിയകള്‍ വഴി അറിയുവാന്‍ കഴിഞ്ഞു. വളരെ സന്തോഷമുണ്ടെന്ന് അദ്ദേഹം ഫെയിസ്ബുക്കില്‍ കുറിച്ചു.

പ്രിയാമണിയും നിര്‍മ്മതാവ് നാസര്‍ ലത്തീഫും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ തുടക്കം മുതല്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായി ക്രിഷ് കൈമള്‍ വ്യക്തമാക്കുന്നു. തരാനുള്ള ബാക്കി തുക നിര്‍മ്മാതാവിന്റെ അന്ത്യയാത്രയില്‍ ഉപകാരപ്പെടട്ടെയെന്നും അദ്ദേഹം ഫെയിസ്ബുക്കില്‍ കുറിച്ചു. ചെറിയ ബജറ്റിന്റെ പ്രശ്‌നങ്ങള്‍ മനസിലാക്കി സിനിമയോട് സഹകരിച്ച സഹപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ റിലീസിന് മുന്‍പ് മുഴുവന്‍ പണവും നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും നിര്‍മ്മാതാവ് വഞ്ചിക്കുകയായിരുന്നുവെന്ന് ക്രിഷ് കൈമള്‍ സൂചിപ്പിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം;

ഓലപ്പീപ്പിയ്ക്കു ശേഷം ഞാന്‍ എഴുതി, ഛായാഗ്രഹണവും സംവിധാനവും ചെയ്ത ‘ആഷിഖ് വന്ന ദിവസം നാളെ തിയേറ്ററുകളില്‍ എത്തുന്നുവെന്ന് സോഷ്യല്‍ മീഡിയകള്‍ വഴി അറിയുവാന്‍ കഴിഞ്ഞു. വളരെ സന്തോഷമുണ്ട്.

എന്ത് തരും എന്നു ചോദിക്കാതെ, കഥ പോലും കേള്‍ക്കാതെ, എന്നോടുള്ള വിശ്വാസത്തിന്റെ പേരില്‍ അഭിനയിക്കാന്‍ ഓടി വന്ന എന്റെ പ്രിയ സുഹൃത്ത് പ്രിയാമണിയോട് എങ്ങനെ നന്ദി പറയണം എന്നറിയില്ല. അതുപോലെ യാത്രാക്കൂലി പോലും ചോദിക്കാതെ വന്ന് അഭിനയിച്ചിട്ടു പോയ എന്റെ സുഹൃത്തുക്കളായ സംവിധായകന്‍ മനു സുധാകര്‍ ,സ്റ്റാജന്‍ അരുണ്‍ പുനലൂര്‍, നസീര്‍, ശ്രീഹരി, ജബ്ബാര്‍ ചെമ്മാട്, രാമചന്ദ്രന്‍,ജയന്‍ നാണപ്പന്‍ കൂടാതെ പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റുകള്‍ ആയ കലാഭവന്‍ ഹനീഫ്, അന്‍സാര്‍ തുടങ്ങി ഓരോ അഭിനേതാക്കള്‍ക്കും എന്റെ പ്രത്യേക നന്ദി. തുഛമായ പ്രതിഫലവും, റേഷന്‍ ഭക്ഷണവും കഴിച്ച് എന്റെ കൂടെ രാത്രിയും പകലുമില്ലാതെ ജോലി ചെയ്ത സഹപ്രവത്തകരോട് നന്ദി പറയാന്‍ എനിക്ക് വാക്കുകളില്ല. എഡിറ്റര്‍ ബാബുരത്‌നം, കലാസംവിധായകന്‍ മനോജ് നാഡി, സംഗീത സംവിധായകന്‍ മാത്യു പുളിക്കന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കിച്ച ഹൃദയ്, എന്റെ സഹസംവിധായകര്‍ വിമല്‍ പ്രകാശ്, ജംനാസ് മുഹമ്മദ്, നിങ്ങളോട് നിര്‍മ്മാതാവ് കാണിച്ച എല്ലാ അപമര്യാദകള്‍ക്കും ഞാന്‍ ക്ഷമ ചോദിയ്ക്കട്ടെ.

നിര്‍മാതാവും, ഈ ചിത്രത്തിലെ പ്രധാന കഥാപാത്രവുമായ ശ്രീ നാസ്സര്‍ ലത്തീഫിനോടും രണ്ടു വാക്ക് … താങ്കള്‍ തന്ന ഒരു ചെറിയ ബജറ്റില്‍ നിന്നു കൊണ്ട് എന്റെ പരിമിതമായ എല്ലാ കഴിവുകളും ഉപയോഗിച്ച് ഞാന്‍ ഈ ചിത്രം തീര്‍ത്ത് തന്നിട്ടുണ്ട്. ജോലികള്‍ എല്ലാം ചെയ്യാന്‍ വേണ്ടി താങ്കള്‍ എനിക്കു തന്ന ഒരു ലക്ഷം രുപയും കുറെ തെറി വിളികളും, ഫ്രോഡ് എന്ന ഓമനപ്പേരും എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല.താങ്കള്‍ എനിക്ക് ഒരു വലിയ പാഠമാണ്. താങ്കളുടെ സുഹൃത്ത് ഇസ്മയിലിനെ സാക്ഷിനിര്‍ത്തി റിലീസിന് മുമ്പ് തരാമെന്ന് പറഞ്ഞ ബാക്കി തുക ,താങ്കള്‍ വിശ്വസിയ്ക്കുന്ന സവ്വശക്തനായ അള്ളാഹുവിന്റെ അടുത്തേക്കുള്ള താങ്കളുടെ അന്ത്യയാത്രയില്‍ വഴി ചിലവിനായി ഉപകാരപ്പെടട്ടെ.  പ്രിയ സുഹൃത്തുക്കളേ, ഈ ചെറിയ ചിത്രം നിങ്ങള്‍ തിയേറ്ററില്‍ വന്നു കണ്ടാല്‍, ഞാനടക്കം ഈ ചിത്രത്തിന വേണ്ടി സഹകരിച്ച, പ്രവത്തിച്ച എല്ലാവര്‍ക്കും കിട്ടുന്ന ഏറ്റവും വലിയ പ്രതിഫലം അതായിരിക്കും.