തമിഴ് സംവിധായകനെതിരേ മഞ്ജിമാ മോഹന്‍; ഇതാണോ സാധനമെന്നു ചോദിച്ച് അവഹേളിച്ചുവെന്ന് വെളിപ്പെടുത്തല്‍

തമിഴ് സംവിധായകന് മോശമായി പെരുമാറിയെന്ന ആരോപണവുമായി മലയാള നടിയായ മഞ്ജിമാ മോഹന്. ഗൗതം മേനോന്റെ 'അച്ചം യെമ്പത് മടമൈയടാ'യുടെ ചിത്രീകരണം ആരംഭിച്ച ശേഷം മറ്റൊരു ചിത്രത്തില് അഭിനയിക്കാന് തന്നെ ക്ഷണിച്ചു. അവിടെ എത്തിയ തന്നോട് സംവിധായകന് 'ഇതാണോ സാധനം? ഈ തടിച്ച ശരീരം കഥാനായികയ്ക്ക് പറ്റിയതല്ല' എന്നും വെട്ടിത്തുറഞ്ഞു പറഞ്ഞു. ഇത്് തനിക്ക് മുഖത്തേറ്റ പ്രഹരമാണെന്നും തികച്ചും മര്യാദയില്ലാത്ത പെരുമാറ്റമായിരുന്നു അയാളുടേതെന്നും മഞ്ജിമ പറഞ്ഞു. മംഗളത്തിനു നല്കിയ അഭിമുഖത്തിലാണ് മഞ്ജിമ ഇക്കാര്യം പറഞ്ഞത്.
 | 

തമിഴ് സംവിധായകനെതിരേ മഞ്ജിമാ മോഹന്‍; ഇതാണോ സാധനമെന്നു ചോദിച്ച് അവഹേളിച്ചുവെന്ന് വെളിപ്പെടുത്തല്‍

ചെന്നൈ: തമിഴ് സംവിധായകന്‍ മോശമായി പെരുമാറിയെന്ന ആരോപണവുമായി മലയാള നടിയായ മഞ്ജിമാ മോഹന്‍. ഗൗതം മേനോന്റെ ‘അച്ചം യെമ്പത് മടമൈയടാ’യുടെ ചിത്രീകരണം ആരംഭിച്ച ശേഷം മറ്റൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ തന്നെ ക്ഷണിച്ചു. അവിടെ എത്തിയ തന്നോട് സംവിധായകന്‍ ‘ഇതാണോ സാധനം? ഈ തടിച്ച ശരീരം കഥാനായികയ്ക്ക് പറ്റിയതല്ല’ എന്നും വെട്ടിത്തുറഞ്ഞു പറഞ്ഞു. ഇത്് തനിക്ക് മുഖത്തേറ്റ പ്രഹരമാണെന്നും തികച്ചും മര്യാദയില്ലാത്ത പെരുമാറ്റമായിരുന്നു അയാളുടേതെന്നും മഞ്ജിമ പറഞ്ഞു. മംഗളത്തിനു നല്‍കിയ അഭിമുഖത്തിലാണ് മഞ്ജിമ ഇക്കാര്യം പറഞ്ഞത്.

”തികച്ചും മര്യാദയില്ലാത്ത പെരുമാറ്റമായിരുന്നു അയാളുടേത്. ഞാന്‍ അടുത്ത ക്ഷണം പുറത്തിറങ്ങി. ഞാന്‍ തടിച്ചിരുന്നതിനെക്കുറിച്ചോ, ആ പടത്തില്‍ അഭിനയിക്കാന്‍ കഴിയാത്തതിനെക്കുറിച്ചോ അല്ല എനിക്കു സങ്കടം. ഒരു വ്യക്തിയോട് ആമുഖമായി സംസാരിക്കുന്നതിന് ഒരു മര്യാദ വേണ്ടേ? മര്യാദ കാണിക്കാത്ത ഇയാളാണോ ഒരു സംവിധായകന്‍?” മഞ്ജിമ ചോദിക്കുന്നു. നടി പത്മപ്രിയയെ മൃഗം എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയില്‍ സംവിധായകന്‍ സാമി മുഖത്ത് അടിച്ചത് വിവാദമായിരുന്നു.

ഗ്ലാമര്‍ റോളുകളെക്കുറിച്ചുള്ള ചോദ്യത്തിന് ശരീരത്തെ എക്‌സ്‌പോസ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും സാധാരണ ചുരിദാറില്‍ പോലും ഗ്ലാമര്‍ വെളിപ്പെടുത്താന്‍ കഴിയുമെന്നും മഞ്ജിമ പറഞ്ഞു. മോഡേണ്‍ കഥയില്‍ അഭിനയിച്ചാല്‍ ഗ്ലാമര്‍ വേണ്ടിവരും. അതില്‍ അഭിനയിക്കാം. പക്ഷേ ഓവറായി അഭിനയിക്കാന്‍ ഒരുക്കമല്ലെന്നും മഞ്ജിമ വ്യക്തമാക്കി. ഇപ്പോള്‍ വിക്രം പ്രഭുവിനൊപ്പം മുടിചൂടാ മന്നന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മഞ്ജിമ.