കലണ്ടർ ഗേളായ ദീപിക സദാചാരം പഠിപ്പിക്കരുതെന്ന് ടൈംസ് ഓഫ് ഇന്ത്യ

ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ഫേസ്ബുക്ക് പരാമർശങ്ങൾക്ക് മറുപടിയുമായി ടൈംസ് ഓഫ് ഇന്ത്യ. ദീപികയുടെ ചിത്രം മോശമായ രീതിയിൽ വാർത്തയാക്കിയതിനെ ന്യായീകരിച്ചാണ് ടൈംസ് ഓഫ് ഇന്ത്യയുടെ വനിതാ എഡിറ്റർ കൂടിയായ പ്രിയ ഗുപ്ത രംഗത്തെത്തിയത്.
 | 

ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ഫേസ്ബുക്ക് പരാമർശങ്ങൾക്ക് മറുപടിയുമായി ടൈംസ് ഓഫ് ഇന്ത്യ. ദീപികയുടെ ചിത്രം മോശമായ രീതിയിൽ വാർത്തയാക്കിയതിനെ ന്യായീകരിച്ചാണ് ടൈംസ് ഓഫ് ഇന്ത്യയുടെ വനിതാ എഡിറ്റർ കൂടിയായ പ്രിയ ഗുപ്ത രംഗത്തെത്തിയത്.

ദീപിക തന്റെ ശരീരം പരസ്യമായി പ്രദർശിപ്പിക്കുമ്പോൾ അതിന്റെ ചിത്രങ്ങൾ തങ്ങൾ പ്രസിദ്ധീകരിക്കുന്നതിലാണോ തെറ്റെന്ന് ടൈംസ് ഓഫ് ഇന്ത്യ ചോദിക്കുന്നു. പത്രമാധ്യമങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഓൺലൈൻ വായനക്കാരെന്നും അവർക്ക് ആവശ്യമുള്ളത് അത്തരം തലക്കെട്ടിലുള്ളതാണെന്നും ടൈംസ് ഓഫ് ഇന്ത്യ വാദിക്കുന്നു.

‘ഡിയർ ദീപിക, അവർ പോയിന്റ് ഓഫ് വ്യൂ’ എന്ന തലക്കെട്ടോടെയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളിലൊന്ന് എന്ന നിലയിൽ ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് പത്രം, ടിവി, റേഡിയോ, ഓൺലൈൻ ബ്രാഞ്ചുകൾ ഓരോന്നിലും അതിന്റേതായ രീതികളാണ് സ്വീകരിക്കുന്നതെന്ന് ലേഖനം പറയുന്നു. ‘സിനിമയുടെയും കഥാപാത്രങ്ങളുടെയും ആവശ്യാനുസരണം നിങ്ങൾ അൽപ്പവസ്ത്രങ്ങൾ ധരിക്കുന്നത് സമ്മതിക്കാം എന്നാൽ അതിന് പുറമെ മാഗസിൻ കവറുകൾക്കായും, വേദികളിലെ നൃത്തങ്ങളിലും സിനിമാ പ്രൊമോഷനുകൾക്കായി പൊതു വേദികളിലും ധരിക്കുന്ന വേഷത്തെ എങ്ങനെ ന്യായീകരിക്കും ?’

തങ്ങളോട് ദീപിക കാണിക്കുന്നത് ഹിപ്പോക്രസിയാണെന്നും ടൈംസ് ആരോപിക്കുന്നു. തങ്ങൾ പ്രസിദ്ധീകരിച്ച ചിത്രം ഒരു പൊതു പരിപാടിയിൽ നിന്നെടുത്തതാണ്. ഒളിക്യാമറ ഉപയോഗിച്ചോ, വീട്ടിൽ അതിക്രമിച്ച് കയറിയോ എടുത്ത ചിത്രങ്ങളല്ലെന്നും ലേഖനം പറയുന്നു. ഒരു മദ്യക്കമ്പനിയുടെ കലണ്ടർ ഗേളായി കരിയർ ആരംഭിച്ച ദീപികയാണ് ഇതെല്ലാം പറയുന്നതെന്നും പ്രവർത്തിക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ ആരോപിക്കുന്നു. വാദങ്ങൾക്ക് ബലമേകാനായി ദീപിക അൽപ വസ്ത്രധാരിണിയായി പ്രത്യക്ഷപ്പെട്ടിട്ടുള്ള ചിത്രങ്ങളും ലേഖനത്തിന് താഴെയായി ടൈംസ് ഓഫ് നൽകിയിട്ടുണ്ട്.

ദീപിക പദുക്കോണിന്റെ ക്ലീവേജ് ഷോ എന്ന തലക്കെട്ടോടെ കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യ ചില ചിത്രങ്ങൾ പ്രസിദ്ധീകരിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ”ഞാൻ ഒരു സ്ത്രീയാണ്. അതുകൊണ്ട് എനിക്ക് സ്തനങ്ങളുണ്ട്. അതുകൊണ്ട് ക്ലീവേജും ഉണ്ട്. അതിന് നിങ്ങൾക്കെന്താണെന്നായിരുന്നു” ട്വിറ്ററിലൂടെ ദീപിക ഇതിന് മറുപടി നൽകിയത്. അതിനുള്ള വിശദീകരണമാണ് ഇന്ന് ടൈംസ് ഓഫ് ഇന്ത്യ ഇന്ന് നൽകിയത്.