തരൂരിനൊരു മൂഷിക മുന്നറിയിപ്പ്: വീക്ഷണത്തിന്റെ തേർഡ് എഡിറ്റോറിയൽ

പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയിൽ പങ്കെടുത്ത ശശിതരൂർ എം.പിയെ പരോക്ഷമായി പരിഹസിച്ച് കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ തേർഡ് എഡിറ്റോറിയൽ. സ്വച്ഛ ഭാരതത്തിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യത്തെ കുറിച്ച് ഒരു എലി അയച്ച ഇ-മെയിലാണ് ലേഖനത്തിന്റെ ഉള്ളടക്കം.
 | 

തരൂരിനൊരു മൂഷിക മുന്നറിയിപ്പ്: വീക്ഷണത്തിന്റെ തേർഡ് എഡിറ്റോറിയൽ
കൊച്ചി: പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയിൽ പങ്കെടുത്ത ശശിതരൂർ എം.പിയെ പരോക്ഷമായി പരിഹസിച്ച് കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ തേർഡ് എഡിറ്റോറിയൽ. സ്വച്ഛ ഭാരതത്തിൽ ജീവിക്കാൻ കഴിയാത്ത സാഹചര്യത്തെ കുറിച്ച് ഒരു എലി അയച്ച ഇ-മെയിലാണ് ലേഖനത്തിന്റെ ഉള്ളടക്കം.

സ്വച്ഛ് ഭാരത് പദ്ധതിക്ക് വേണ്ടി ചൂലെടുത്തവരെല്ലാം എലിവാൽ തൂക്കിക്കാട്ടി തങ്ങളെ അപമാനിക്കുന്നു. വൃത്തികേടിന്റെ പര്യായമായി തങ്ങളുടെ വാലിനെ പരിഗണിക്കുന്നുവെന്നും എലി മെയിലിൽ പറയുന്നു. പെരുച്ചാഴി എന്ന് കേട്ടാൽ ചിലർക്ക് അലർജിയാണ്. തിരുവിതാംകൂറുകാർ തുരപ്പനെന്ന് വിളിച്ച് ആക്ഷേപിക്കുന്നു. എന്നാലോ തുരപ്പൻ പണിക്കാർക്ക് വി.ഐ.പി പരിഗണനയും ലഭിക്കുന്നു. ഇതൊന്നും ഇനി അനുവദിക്കാൻ പറ്റില്ലെന്നും എലി പറയുന്നു. മൂഷിക സ്ത്രീയെ വീണ്ടും മൂഷിക സ്ത്രീയാക്കാൻ ഒരു കുഞ്ഞെലി വിചാരിച്ചാൽ പറ്റുന്നതായിരിക്കുമെന്ന് അറിയിച്ച് കൊണ്ട് ഇ-മെയിൽ സന്ദേശം അവസാനിക്കുന്നു.

തരൂരിനൊരു മൂഷിക മുന്നറിയിപ്പ്: വീക്ഷണത്തിന്റെ തേർഡ് എഡിറ്റോറിയൽ