ഗസ്റ്റ് ലക്ചറര്‍ ജോലി നല്‍കിയത് ജാതി നോക്കി; വെളിപ്പെടുത്തലുമായി യുവതിയുടെ ഫെയിസ്ബുക്ക് പോസ്റ്റ്

മതം നോക്കിയാണ് ജോലി തന്നതെന്ന് തുറന്ന് പറഞ്ഞ പ്രിന്സിപ്പലിനെതിരെ പ്രതിഷേധവുമായി യുവതി രംഗത്ത്. മലപ്പുറം ജില്ലയിലെ ഒരു പ്രമുഖ സ്ഥാപനത്തില് നിന്നാണ് ഇത്തരമൊരു അനുഭവം നേരിട്ടതെന്ന് യുവതി ഫെയിസ്ബുക്ക് കുറിപ്പില് വ്യക്തമാക്കുന്നു. എന്നാല് സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങള് പുറത്തുവിടാന് ഇവര് തയ്യാറായിട്ടില്ല. ജോലിക്ക് നിയമിച്ച ശേഷം ശമ്പളത്തിന്റെ കാര്യത്തിലുള്ള വിയോജിപ്പറിയിച്ചപ്പോഴാണ് പ്രിന്സിപ്പല് ജാതി നോക്കിയാണ് തന്നെ ജോലിക്കെടുത്തതെന്ന് പറഞ്ഞത്. ശേഷം ഫോണിലും ഇക്കാര്യം പ്രിന്സിപ്പല് ആവര്ത്തിച്ചതായി യുവതി പറയുന്നു.
 | 

ഗസ്റ്റ് ലക്ചറര്‍ ജോലി നല്‍കിയത് ജാതി നോക്കി; വെളിപ്പെടുത്തലുമായി യുവതിയുടെ ഫെയിസ്ബുക്ക് പോസ്റ്റ്

കൊച്ചി: മതം നോക്കിയാണ് ജോലി തന്നതെന്ന് തുറന്ന് പറഞ്ഞ പ്രിന്‍സിപ്പലിനെതിരെ പ്രതിഷേധവുമായി യുവതി രംഗത്ത്. മലപ്പുറം ജില്ലയിലെ ഒരു പ്രമുഖ സ്ഥാപനത്തില്‍ നിന്നാണ് ഇത്തരമൊരു അനുഭവം നേരിട്ടതെന്ന് യുവതി ഫെയിസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. എന്നാല്‍ സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ ഇവര്‍ തയ്യാറായിട്ടില്ല. ജോലിക്ക് നിയമിച്ച ശേഷം ശമ്പളത്തിന്റെ കാര്യത്തിലുള്ള വിയോജിപ്പറിയിച്ചപ്പോഴാണ് പ്രിന്‍സിപ്പല്‍ ജാതി നോക്കിയാണ് തന്നെ ജോലിക്കെടുത്തതെന്ന് പറഞ്ഞത്. ശേഷം ഫോണിലും ഇക്കാര്യം പ്രിന്‍സിപ്പല്‍ ആവര്‍ത്തിച്ചതായി യുവതി പറയുന്നു.

ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

ഏതവസ്ഥയിലാണ് ഞാനിതെഴുതുന്നതെന്ന് എങ്ങിനെ കമ്മ്യൂണിക്കേറ്റ് ചെയ്യണമെന്നറിയില്ല. നിരാശയുടേയും നിസ്സഹായതയുടേയും കൊടുമുടിയിലാണിപ്പോള്‍. ഇംഗ്ലീഷ് ലിറ്റെറേച്ചറില്‍ ബിരുദവും ബിരുദാനന്തര ബിരുദവും എടുത്ത ശേഷം, എം.സി.ജെ യില്‍ പി.ജി ചെയ്യുകയാണ് ഞാനിപ്പോള്‍, വിചാരിച്ചതിലും നേരത്തെ കോഴ്‌സ് പൂര്‍ത്തിയാവുന്നത് കൊണ്ട്, ഒരു ജോലിക്കുള്ള അന്വേഷണത്തിലാണ് കുറച്ചു നാളായി.

മലപ്പുറം ജില്ലയിലുള്ള പെരിന്തല്‍മണ്ണയിലെ ഒരു ‘ പ്രമുഖ ‘ (ഈ വാക്കുപയോഗിക്കേണ്ടി വരുന്നതില്‍ വലിയ വേദനയുണ്ട് ) കോളേജില്‍ കഴിഞ്ഞ 10 – ആം തിയ്യതി ഇംഗ്ലീഷ് ലെക്ച്ചര്‍ വേക്കന്‍സിയില്‍ ഇന്റര്‍വ്യൂ ഉണ്ടായിരുന്നു. പത്തു മണിക്കു തന്നെ അവിടെയെത്തി. ഞങ്ങള്‍ അഞ്ചാറു കാന്റിടേറ്റ്‌സ് ഉണ്ടായിരുന്നു. പത്തു മണി മുതല്‍ പന്ത്രണ്ടു മണിവരെ വെയ്റ്റ് ചെയ്താണ് പ്രിന്‍സിപ്പാള്‍ ഇന്റര്‍വ്യൂ തുടങ്ങുന്നത്. പ്രിന്‍സിപ്പാളുമായി സംസാരിച്ച ശേഷം അഞ്ചുപേരെയും ഡെമോ ചെയ്യാന്‍ ഫൈനല്‍ ബി.എ ക്ലാസ്സില്‍ പറഞ്ഞയച്ചു. എല്ലാവരുടേയും ഡെമോ ക്ലാസ് കഴിഞ്ഞ് മുക്കാല്‍ മണിക്കൂറോളം വെയ്റ്റ് ചെയ്തതിനു ശേഷം എന്നെ പ്രിന്‍സിപ്പാള്‍ വിളിപ്പിച്ച് സെലക്ഷന്‍ കിട്ടിയെന്ന് അറിയിച്ചു. കുട്ടികളുടേയും , ഡെമോ കണ്ട ടീച്ചേഴ്‌സിന്റെയും അഭിപ്രായത്തിനനുസരിച്ചാണ് സെലക്ഷന്‍ എന്നാദ്യം പറഞ്ഞു. ശമ്പളത്തിന്റെ കാര്യത്തിലുള്ള എന്റെ വിയോജിപ്പറിയിച്ചപ്പോള്‍, അയാളുടെ കൂടെയുള്ള പ്രായം ചെന്നയാളെ അയാള്‍ പുറത്തയച്ചു. എന്നിട്ട് എന്നോട് പറഞ്ഞു..,

‘ ഈഴവ എന്ന് സെര്‍ട്ടിഫിക്കറ്റില്‍ കണ്ടതുകൊണ്ടാണ് കുട്ടിയെ സെലക്റ്റ് ചെയ്ത്. ഇവിടിരുന്ന ആള്‍ മാപ്ലയാണ്, അതാണ് അയാളെ പുറത്തു വിട്ടത്, കോളേജ് ഇതാണ് പറഞ്ഞിട്ട് കാര്യമില്ല, കണ്ടില്ലേ അഡ്മിഷന്‍ എടുക്കാന്‍ വരുന്നതും, പഠിക്കുന്നതും മുഴുവന്‍ മാപ്ലാരാണ്. അതോണ്ട് ഇതും വെറും ശമ്പളക്കാര്യമായി കരുതരുത്.. നമ്മടെ കൂട്ടത്തില്‍ ഒരെണ്ണം കൂട്ടാലോ എന്ന് കരുതിയാണ്..! മനസ്സിലായോ ‘

അഞ്ഞൂറില്‍പ്പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു കോളേജിലെ പ്രിന്‍സിപ്പാള്‍ പറയുന്നത് കേട്ട് സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. എന്റെ വിയോജിപ്പറിയിച്ചപ്പോള്‍ തിരക്കഭിനയിച്ചും, അവിടെ കിടന്നുരുണ്ടും അയാള്‍ എന്തൊക്കയോ പറഞ്ഞൊപ്പിച്ചു. അഡ്മിഷന്റെ തിരക്കായതിനാല്‍ കൂടുതല്‍ സംസാരിക്കാനായില്ല. താല്‍പര്യമുണ്ടെങ്കില്‍ 23 മുതല്‍ വന്നു തുടങ്ങൂ എന്ന് പറഞ്ഞ് എന്നെ പുറത്തു വിട്ടു.

അയാളുടെ വാക്കുകളോട്, അവിടുത്തെ തിരക്കും, ഞെട്ടലും കാരണം കൃത്യമായി പ്രതികരിക്കാന്‍ കഴിയാത്തത് എന്നെ അലട്ടികൊണ്ടിരുന്നു.
കോളേജിനെ കുറിച്ച് ഡീറ്റെയ്‌ലായി അന്വേഷിച്ചു. വര്‍ക്കിംഗ് കണ്ടീഷന്‍സ് വളരെ മോശമാണെന്നറിഞ്ഞു. ദിവസം അഞ്ചു അവറോളം ക്ലാസ്സെടുപ്പിക്കുന്നു, ക്ലാസ്സെടുക്കുമ്പോള്‍ ടീച്ചര്‍ ഇരിക്കാന്‍ പാടില്ല, കുട്ടികളായി അടുക്കാന്‍ പാടില്ല. ടീച്ചിങ്ങിനു പുറമേ ഓഫീസ് ജോലികള്‍ പലതും ചെയ്യണം, എന്തിനേറേ…, ജോയിന്‍ ചെയ്യുമ്പോള്‍ പറഞ്ഞ സാലറിയല്ല ശമ്പള തീയതിയാവുമ്പോള്‍ കൊടുത്ത് തുടങ്ങുന്നത്.
പോരാത്തതിന് ഒരു വര്‍ഷത്തെ ബോണ്ടോടു കൂടി സെര്‍ട്ടിഫിക്കറ്റുകളുടെ ഒര്‍ജിനല്‍ അവിടെ ഏല്‍പ്പിക്കുകയും വേണം.
അടിമത്വത്തെ വേറെയെങ്ങിനെയാണ് ഞാന്‍ നിര്‍വചിക്കേണ്ടത്..!

പ്രിന്‍സിപ്പാളും എന്റെ പ്രിന്‍സിപ്പള്‍സുമായി ഒത്തു പോകിലെന്നുറപ്പുള്ളതു കൊണ്ട്, അയാളുടെ പേഴ്‌സണല്‍ നമ്പര്‍ തപ്പിയെടുത്ത് ഇന്ന് അയാളെ വിളിച്ചു. അവിടെ ജോയിന്‍ ചെയ്യാന്‍ താല്‍പര്യമില്ലെന്നും, സാലറിയും വര്‍ക്കിംഗ് കണ്ടീഷനുമൊക്കെയുപരി ഇത്രയും കുട്ടികള്‍ പഠിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പള്‍ ഇങ്ങനെ കമ്മ്യൂണിറ്റി ബേസ്ട് ആയി സംസാരിക്കുന്നത് വളരെ ഓക്ക്വേട് ആണെന്ന് പറഞ്ഞു.

‘ പഠിപ്പിക്കാന്‍ വരുന്നില്ലേല്‍ വരണ്ട, ബാക്കി കാര്യങ്ങള്‍ അന്വേഷിക്കണ്ട. കമ്മ്യൂണിറ്റി ബേസില്‍ തന്നെയാണ് എല്ലാം ചെയ്യുന്നത്, ഇനിയും ചെയ്യും, നീ എന്തീയും എല്ലാ മാനേജ്‌മെന്റുകളും ഇങ്ങിനെ തന്നെയാണ്..,
പറ്റുന്നത് ചെയ്‌തോ..
( ഇത്രയും പറയുന്ന വോയ്‌സ് റെക്കോര്‍ഡ് എന്റെ കൈവശമുണ്ട്)

എന്തൊരു അധികാര ഗര്‍വ്വാണ് അയാളുടേത്..!
എന്തൊരു പവര്‍ പ്രിവിലേജാണ് അയാള്‍ക്ക്…!

നിലപാടും നിലവാരവുമള്ള ഒരു മനുഷ്യന്‍ എന്ന നിലക്ക്..,
ഇതെല്ലാം അയാളുടെയും കോളേജിന്റെയും, പേരും ഡീറ്റേല്‍സും, കൃത്യമായ പ്രൂഫ് സഹിതം ഉച്ചത്തില്‍ അലറി പറയണമെന്നുണ്ട്…
എന്തൊക്കെ പറ്റുമെന്ന് കാണിച്ചും കൊടുക്കണമെന്നുണ്ട്…
കഴിയുന്നില്ല…!
നിസ്സഹായതയാണ്.
ഒരു സാധാരണക്കാരന്റെ, ഒരു സര്‍വൈവറുടെ നിസ്സഹായത.

ഞാന്‍ വിരല്‍ ചൂണ്ടുന്നത് ഒരു മാനേജ്‌മെന്റിനോ, ഒരു പ്രിന്‍സിപ്പാളിനോ നേരെയാവില്ല..
ഹീ ഈസ് റെപ്രസെന്റിങ്ങ് എ ലാര്‍ജ് മെജോരിറ്റി..
എന്‍ അതോറിറ്റേറ്റീവ് മെജോരിറ്റി.

ഇതു പുറത്തു വിട്ടാലുള്ള എന്റെ ഭാവിയെകുറിച്ച്…
സര്‍വൈവലിനെ കുറിച്ച്..
സാധ്യതകളെ കുറിച്ച്..
എക്‌സിസ്റ്റന്‍സ്സിനെ കുറിച്ച്..,
എല്ലാമെനിക്ക് ഭയമുണ്ട്.
നിലപാടിലുറച്ച് നിലവാരമുള്ള ഒരു മനുഷ്യനായി ജീവിക്കണമെന്നു കരുതുന്ന..,
എനിക്ക് ഇതു തരുന്ന ഐഡന്റിറ്റി ക്രൈസിസ് ചെറുതല്ല..!

‘ നീ എന്തീയും ‘ എന്ന അയാളുടെ ചോദ്യം മനസ്സില്‍ കിടന്ന് ആഞ്ഞടിക്കുകയാണ്..
പണത്തിന്റെയും അധികാര ബലത്തിന്റയും പ്രിവിലേജിലിരുന്ന് അയാളിത് ചോദിക്കുന്നത് എന്നോടല്ല..
ഈ ദുഷിച്ച വ്യവസ്ഥിതിയില്‍പ്പെട്ട് എക്‌സിസ്റ്റന്‍സ്സിനു വേണ്ടി പോരുതുന്ന ഓരോ സാധാരണക്കാരനോടാണ്.
അണ്ടര്‍ പ്രിവിലേജിനോടാണ്.

നിങ്ങളതിനെ കംഫര്‍ട്ട് സോണെന്ന് പറഞ്ഞ് വിമര്‍ശിച്ചോളൂ…
എക്‌സിസ്റ്റഷ്യല്‍ സോണിന്റെ ക്രൈസ്സിസിനെ കുറിച്ച്,
നിലപാടിനും നിലനില്‍പ്പിനുമിടയിലുണ്ടാവുന്ന ഈ വടം വലികളെ കുറിച്ച്…
ഈ മൈരവസ്ഥയെ കുറിച്ച് എനിക്കാരേയും ബോധ്യപെടുത്താന്‍ വയ്യ.

ചആ: ഇത്രയുമൊക്കെ നടക്കുന്ന ആ കോളേജ് കാമ്പസ് മുഴുവന്‍ എസ്.എഫ്.ഐ, കെ.എസ്.യൂ, എ. ബി. വി. പി എന്നീ വിദ്യാര്‍ത്ഥി സംഘടനകളുടെ കൊടികള്‍ കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു.
വെറുതെ പറഞ്ഞു എന്നേ ഉള്ളൂ.

ഏതവസ്ഥയിലാണ് ഞാനിതെഴുതുന്നതെന്ന് എങ്ങിനെ കമ്മ്യൂണിക്കേറ്റ് ചെയ്യണമെന്നറിയില്ല.നിരാശയുടേയും നിസ്സഹായതയുടേയും…

Posted by Sree Lakshmi on Sunday, July 15, 2018